ജീവനു ഭീഷണിയുണ്ടെന്ന് രോഹിത് വെമുലയുടെ കുടുംബം
BY Sumeera SMR12 Feb 2016 1:51 AM GMT
Sumeera SMR12 Feb 2016 1:51 AM GMT
തിരുവനന്തപുരം: ജീവന് ഭീഷണിയുണ്ടെന്ന് രോഹിത് വെമുലയുടെ കുടുംബം. രോഹിതിന്റെ മരണത്തിന് ഉത്തരവാദി ബിജെപി സര്‍ക്കാരാണ്. ക്രിമിനല്‍ നടപടികളില്‍ നിന്നു രക്ഷപ്പെടുന്നതിന് വേണ്ടിയാണ് രോഹിത് ദലിതനല്ലെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരള യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാനാണ് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, സഹോദരന് രാജ വെമുല, സമരം ചെയ്യുന്ന വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ തിരുവനന്തപുരത്ത് എത്തിയത്.
അവനെ ഞാന്‍ പഠിക്കാനായി കോളജിലേക്കയച്ചു. ബിജെപി സര്‍ക്കാര്‍ അവന്റെ മൃതദേഹമാണ് തിരിച്ചയച്ചത്- അമ്മ രാധിക വെമുല പറഞ്ഞു. തങ്ങളുടെ ജീവന് അപകടത്തിലാണെന്ന് സഹോദരന് രാജ വെമുല പറഞ്ഞു. ദലിത് മൂവ്മെന്റുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ സമരത്തിനെ തീവ്രവാദമായി മുദ്രകുത്തിയാണ് രോഹിതിനെയും തങ്ങളെയും പീഡിപ്പിച്ചിരുന്നതെന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയ സുംഗണ്ണ വേല്‍പ്പുള്ള പറഞ്ഞു. സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയ, സ്മൃതി ഇറാനി എന്നിവര്‍ പ്രതികളാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരും. നീതിക്കു വേണ്ടി ഈ മാസം 23ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ജനനം തന്നെ ഏറ്റവും വലിയ അപരാധമെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയ രോഹിത് ദലിതനായിരുന്നില്ലെന്ന നുണക്കഥ പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീഷണി കാരണം ദിവസങ്ങളോളം ഒളിച്ച് കഴിയേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. നീതി ലഭിക്കുംവരെ നിയമപരവും ജന കീയവുമായ പോരാട്ടം തുടരും. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇക്കാര്യം വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്തതില്‍ നന്ദിയുണ്ട്. അതുപോലെ കേരളീയ സമൂഹം ഞങ്ങളുടെ പ്രശ്നങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രോഹിതിന്റെ കുടുംബം ഇന്നലെ രാവിലെ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
അവനെ ഞാന്‍ പഠിക്കാനായി കോളജിലേക്കയച്ചു. ബിജെപി സര്‍ക്കാര്‍ അവന്റെ മൃതദേഹമാണ് തിരിച്ചയച്ചത്- അമ്മ രാധിക വെമുല പറഞ്ഞു. തങ്ങളുടെ ജീവന് അപകടത്തിലാണെന്ന് സഹോദരന് രാജ വെമുല പറഞ്ഞു. ദലിത് മൂവ്മെന്റുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ സമരത്തിനെ തീവ്രവാദമായി മുദ്രകുത്തിയാണ് രോഹിതിനെയും തങ്ങളെയും പീഡിപ്പിച്ചിരുന്നതെന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയ സുംഗണ്ണ വേല്‍പ്പുള്ള പറഞ്ഞു. സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയ, സ്മൃതി ഇറാനി എന്നിവര്‍ പ്രതികളാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരും. നീതിക്കു വേണ്ടി ഈ മാസം 23ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ജനനം തന്നെ ഏറ്റവും വലിയ അപരാധമെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയ രോഹിത് ദലിതനായിരുന്നില്ലെന്ന നുണക്കഥ പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീഷണി കാരണം ദിവസങ്ങളോളം ഒളിച്ച് കഴിയേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. നീതി ലഭിക്കുംവരെ നിയമപരവും ജന കീയവുമായ പോരാട്ടം തുടരും. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇക്കാര്യം വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്തതില്‍ നന്ദിയുണ്ട്. അതുപോലെ കേരളീയ സമൂഹം ഞങ്ങളുടെ പ്രശ്നങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രോഹിതിന്റെ കുടുംബം ഇന്നലെ രാവിലെ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT