Kerala

ജിഷ വധക്കേസ്: തെളിവു സംരക്ഷിക്കുന്നതില്‍ വീഴ്ച

ജിഷ വധക്കേസ്: തെളിവു സംരക്ഷിക്കുന്നതില്‍ വീഴ്ച
X
jisha-topstory

[related]
കൊച്ചി: ജിഷയുടെ കൊലപാതകം സംബന്ധിച്ച തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ പോലിസിന് ഗുരുതര വീഴ്ച സംഭവിച്ചതായി പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഐജി മഹിപാല്‍ യാദവ്, റൂറല്‍ എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി, സിഐ, എസ്‌ഐ എന്നിവര്‍ക്ക് നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണു നിര്‍ദേശം.
കൊല നടന്നയുടന്‍ ജിഷയുടെ വീട്ടില്‍ പോലിസെത്തിയെങ്കിലും ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കാതെ സ്ഥലം സംരക്ഷിക്കുന്നതില്‍ വീഴ്ചപറ്റി. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സുപ്രധാന തെളിവുകള്‍  ലഭിക്കുമായിരുന്നു. രാജീവ്ഗാന്ധി വധക്കേസ് പെട്ടെന്നു തെളിയിക്കാന്‍ പോലിസിന് സഹായകമായത് സംഭവം നടന്നയുടനെ പോലിസ് സ്ഥലം പ്രത്യേകമായി വേലികെട്ടി സംരക്ഷിച്ചതിനാലാണ്.  ഇവിടെ പോലിസ് ഉദാസീനമായാണു പെരുമാറിയതെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടവും ഇന്‍ക്വസ്റ്റ് തയ്യാറാക്കലും വീഡിയോയില്‍ ചിത്രീകരിക്കേണ്ടതായിരുന്നു. പോലിസ് ഇതും ചെയ്തില്ല. അന്വേഷണഘട്ടത്തില്‍ ഇവ രണ്ടിന്റെയും എഡിറ്റ് ചെയ്യാത്ത വീഡിയോ ആവശ്യമാണ്. മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിച്ചതും വീഴ്ചതന്നെ. മൃതദേഹം മറവുചെയ്തിരുന്നെങ്കില്‍ അന്വേഷണഘട്ടത്തില്‍ ആവശ്യമായി വന്നാല്‍ പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാം.
എന്നാല്‍ അതിനുള്ള സാധ്യതയും ഇല്ലാതാക്കി. അന്ധനായ ഒരാള്‍ ഇരുട്ടുമുറിയില്‍ കറുത്ത പൂച്ചയെ തിരയുന്നതുപോലെയാണ് പോലിസ്  അന്വേഷിക്കുന്നതെന്നും ജസ്റ്റിസ് കുറ്റപ്പെടുത്തി. ജിഷയുടെ വീട്ടുകാര്‍ പലതവണ പരാതി നല്‍കിയിരുന്നെങ്കിലും പോലിസ് ഇതെല്ലാം അവഗണിച്ചു. ഇക്കാര്യം  കണക്കിലെടുത്താണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ജസ്റ്റിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it