Flash News

ജിഷയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി



പെരുമ്പാവൂര്‍: ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥി ജിഷയുടെ പിതാവ് പാപ്പു(65)വിനെ വീടിനു സമീപം വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി ചെറുകുന്നം കമ്പനിപ്പടിയിലെ വീടിനു സമീപം 50 വാരയകലെയാണ് ഇന്നലെ ഉച്ചക്ക് 2 മണിയോടെ പാപ്പുവിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉച്ചയോടെ വീട്ടില്‍ നിന്നു വിറച്ചുവിറച്ചു നിരങ്ങിനീങ്ങി പുറത്തിറങ്ങിയ പാപ്പു അയല്‍വാസിയായ ഒരു വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടിരുന്നു. വെള്ളം നല്‍കിയ ശേഷം താന്‍ ജോലിക്കു പോകുമ്പോള്‍ പാപ്പു അവിടെയുണ്ടായിരുന്നതായും വീട്ടമ്മ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ലോട്ടറിക്കച്ചവടം കൊണ്ട് ഉപജീവനം നടത്തിയിരുന്ന പാപ്പു അമിത മദ്യപാനത്തിന് അടിമപ്പെട്ട് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രണ്ടു മാസം മുമ്പ് ഒരപകടത്തില്‍പ്പെട്ട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികില്‍സയിലായിരുന്നു. അടുത്തിടെ തീരെ അവശതയിലായിരുന്നു പാപ്പു. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ തഹസില്‍ദാര്‍, മകള്‍ ദീപ എന്നിവര്‍ മരിച്ചുകിടന്ന സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പാപ്പുവിനെ ജിഷ വധക്കേസില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ കോടതി വിസ്തരിക്കാനിരിക്കെയാണ് മരണം. വര്‍ഷങ്ങളായി ജിഷയുടെ കുടുംബവുമായി പിരിഞ്ഞുകഴിയുകയാണ് ഇദ്ദേഹം.
Next Story

RELATED STORIES

Share it