Flash News

ജാര്‍ഖണ്ഡ് കൂട്ടബലാല്‍സംഗം: ഇരകളെ പീഡിപ്പിച്ചതു മരത്തില്‍ കെട്ടിയിട്ട്

റാഞ്ചി: ജാര്‍ഖണ്ഡില്‍ മനുഷ്യക്കടത്തിനെതിരേ നാടകം കളിക്കുന്നതിനിടയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ നേരിട്ടത് ക്രൂര പീഡനങ്ങളെന്നു പോലിസ് റിപോര്‍ട്ട്. തോക്കിന്‍മുനയില്‍ നിര്‍ത്തി പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം മണിക്കൂറുകളോളം മരത്തില്‍ കെട്ടിയിട്ട് ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി. ഇവരെ മൂത്രം കുടിപ്പിക്കുകയും ബോധം പോയശേഷവും ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്നും റിപോര്‍ട്ടിലുണ്ട്.
ജൂണ്‍ 19ന് കൊച്ചാങ് ഗ്രാമത്തിലെ സ്‌കൂളില്‍ മനുഷ്യക്കടത്തിനെതിരേ ബോധവല്‍ക്കരണ നാടകം കളിക്കാനെത്തിയ യുവതികളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മനുഷ്യക്കടത്തിനെതിരേ പ്രവര്‍ത്തിക്കുന്ന പ്രമുഖ സര്‍ക്കാരിതര ക്രൈസ്തവ സന്നദ്ധ സംഘടനയിലെ അംഗങ്ങളായിരുന്നു യുവതികള്‍. ബൈക്കിലെത്തിയ ആറംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതികളെ കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പുരുഷന്മാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. കൂട്ടബലാല്‍സം ഗത്തിനു ശേഷം യുവതികളെ വനത്തില്‍ ഉപേക്ഷിച്ചു.
സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറുപേരെ പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരുകയാണ്. കൃത്യം ചെയ്ത നാലുപേരെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്നുപേരുടെ ചിത്രം പുറത്തുവിടുകയും ചെയ്തു. അതേസമയം, ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലിസില്‍ അറിയിക്കാന്‍ വൈകിയതിനും അക്രമികളില്‍ നിന്നു യുവതികളെ രക്ഷിച്ചില്ലെന്നും കാണിച്ച് പോലിസ് സംഘടനാ ഭാരവാഹികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വിവരം അറിയിക്കാന്‍ വൈകിയെന്നാരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ അല്‍ഫോണ്‍സോ അലൈനിനെ അറസ്റ്റ് ചെയ്‌തെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചു.
Next Story

RELATED STORIES

Share it