ജാട്ട് പ്രക്ഷോഭം: ഒരു ബലാല്‍സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

ചണ്ഡീഗഡ്: ജാട്ട് സംവരണ പ്രക്ഷോഭവേളയില്‍ ഹരിയാനയിലെ സോണിപത് ജില്ലയില്‍ കൂട്ടബലാല്‍സംഗം നടന്നെന്ന പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി സ്വദേശിയുടെ പരാതിപ്രകാരമാണ് സ്ത്രീകള്‍ അംഗങ്ങളായ പ്രത്യേകാന്വേഷണസംഘം കേസെടുത്തത്.
സ്ത്രീകളെ കാറില്‍ നിന്നു വലിച്ചിറക്കി വയലില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി ഹിമാചല്‍പ്രദേശിലെ ഒരു കുടുംബം തന്നോട് പറഞ്ഞതായി പരാതിക്കാരന്‍ പോലിസിനെ അറിയിച്ചിട്ടുണ്ടെന്ന് ഡിഐജി രാജശ്രീ സിങ് പറഞ്ഞു. എന്നാല്‍ സംഭവത്തിനു തെളിവുകളോ ദൃക്‌സാക്ഷികളെയോ ലഭിച്ചിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it