ജസ്നയെന്ന് സംശയം; അന്വേഷണസംഘം തമിഴ്നാട്ടിലേക്ക്
BY kasim kzm2 Jun 2018 3:11 AM GMT
kasim kzm2 Jun 2018 3:11 AM GMT
പത്തനംതിട്ട: കാഞ്ചീപുരത്തെ ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പല്ലില്‍ കമ്പിയിട്ട യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം 19നും 20നും മധ്യേ പ്രായമുണ്ടെന്നാണ് വിവരം.
മൃതദേഹം മലയാളിയുടേതാണെന്ന സംശയം കൂടി ഉയര്‍ന്നതോടെ പത്തനംതിട്ടയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലിസ് സംഘം കാഞ്ചീപുരത്തേക്ക് പുറപ്പെട്ടു. മൃതദേഹം ചെങ്കല്‍പേട്ടിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച യുവതിയുടെ പല്ലിന് ക്ലിപ്പ് ഇട്ടിട്ടുണ്ട്. കാണാതായ ജസ്നയ്ക്കും ക്ലിപ്പിട്ടതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍, മൃതദേഹത്തിനു മൂക്കുത്തിയുണ്ട്, ജസ്നയ്ക്ക് മൂക്കുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. മൃതദേഹത്തിനടുത്തുനിന്ന് സ്യൂട്ട്കേസ് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെങ്കല്‍പേട്ടിനടുത്ത റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. പട്രോളിങിനിടെ പോലിസാണ് ഇതാദ്യം കാണുന്നത്. പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ടു പേര് മൃതദേഹത്തിനരികില്‍ നിന്ന് ഓടിപ്പോവുന്നതു കണ്ടെന്ന് പോലിസുകാര്‍ പറഞ്ഞിരുന്നു. വിവരം പോലിസ് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. തുടര്‍ന്നാണ് ഇത് കേരള പോലിസിന്റെ ശ്രദ്ധയില്‍ പെടുന്നത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മുഖം തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്ക് പുറപ്പെട്ട അന്വേഷണസംഘം അവിടെ എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
മൃതദേഹം മലയാളിയുടേതാണെന്ന സംശയം കൂടി ഉയര്‍ന്നതോടെ പത്തനംതിട്ടയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലിസ് സംഘം കാഞ്ചീപുരത്തേക്ക് പുറപ്പെട്ടു. മൃതദേഹം ചെങ്കല്‍പേട്ടിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച യുവതിയുടെ പല്ലിന് ക്ലിപ്പ് ഇട്ടിട്ടുണ്ട്. കാണാതായ ജസ്നയ്ക്കും ക്ലിപ്പിട്ടതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍, മൃതദേഹത്തിനു മൂക്കുത്തിയുണ്ട്, ജസ്നയ്ക്ക് മൂക്കുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. മൃതദേഹത്തിനടുത്തുനിന്ന് സ്യൂട്ട്കേസ് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെങ്കല്‍പേട്ടിനടുത്ത റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. പട്രോളിങിനിടെ പോലിസാണ് ഇതാദ്യം കാണുന്നത്. പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ടു പേര് മൃതദേഹത്തിനരികില്‍ നിന്ന് ഓടിപ്പോവുന്നതു കണ്ടെന്ന് പോലിസുകാര്‍ പറഞ്ഞിരുന്നു. വിവരം പോലിസ് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. തുടര്‍ന്നാണ് ഇത് കേരള പോലിസിന്റെ ശ്രദ്ധയില്‍ പെടുന്നത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മുഖം തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്ക് പുറപ്പെട്ട അന്വേഷണസംഘം അവിടെ എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT