ജലശുദ്ധീകരണ ബസ്; സേവാഭാരതിയുടെ വ്യാജ പ്രചരണം

ആലപ്പുഴ: രക്ഷാപ്രവര്‍ത്തനത്തിലെ ജലശുദ്ധീകരണ ബസ് സേവാഭാരതിയുടേതാക്കി വ്യാജ പ്രചരണം. ഗുജറാത്തില്‍നിന്നെത്തിയ സേവാഭാരതിയുടെ സഞ്ചരിക്കുന്ന ജല ശുദ്ധീകരണ പ്ലാന്റ് പതിനഞ്ച് ദിവസമായി ചെങ്ങന്നൂര്‍ എത്തിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നായിരുന്നു ആര്‍എസ്എസ് പ്രചാരണം. എന്നാല്‍, ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി എന്ന കൗണ്‍സില്‍ ഓഫ് സയന്റിഫിക്‌സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് കീഴിലുള്ള സഞ്ചരിക്കുന്ന പ്ലാന്റാണ് ചെങ്ങന്നൂരില്‍ എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കാവശ്യമായ മുഴുവന്‍ സഹായങ്ങളും നല്‍കുകയും നിരവധി സ്ഥലങ്ങളില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. എന്നാല്‍ സേവാഭാരതിയുടെതാണ് ഈ പ്ലാന്റ് എന്ന രീതിയിലാണ് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ പ്രചാരണം നടത്തിയത്.

Next Story

RELATED STORIES

Share it