ജര്‍മനിക്ക് ഇന്ന് ഓസീസ് പരീക്ഷ
BY fousiya sidheek19 Jun 2017 3:57 AM GMT
fousiya sidheek19 Jun 2017 3:57 AM GMT
സോച്ചി: 2014ല്‍ കരുത്തരായ ബ്രസീലിന്റെ വരെ വലനിറച്ച് ലോകകപ്പ് ഉയര്‍ത്തിയ ജര്‍മനിയും ഏഷ്യന്‍ വന്‍കരയെ പ്രതിനിധീകരിച്ച് റഷ്യയിലെത്തിയ ആസ്ത്രേലിയയും തമ്മിലാണ് ഇന്നത്തെ കോണ്‍ഫെഡറേഷന്‍ മല്‍സരം. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രണ്ട് ടീമും ആദ്യ മല്‍സരത്തിനിറങ്ങുമ്പോള്‍ പ്രവചനങ്ങളും കണക്കുകളും ജര്‍മനിക്കൊപ്പമാണ്. സോച്ചിയിലെ ഫിഷ് ഒളിംപിക് സ്റ്റേഡിയത്തില്‍ രാത്രി 8.30ന് നടക്കുന്ന മല്‍സരത്തില്‍ ആസ്ത്രേലിയ അട്ടിമറി നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജര്‍മനി ചാംപ്യന്മാരുടെ ലോകകപ്പിനെത്തുന്നത് ജൂലിയന്‍ ഡ്രാക്സലറിന്റെ നേതൃത്വത്തിലാണ്. ഷ്കോഡ്രാന് മുസ്താഫി, ജോഷ്വാ കിമ്മിച്ച് എന്നിവരുടെ പരിചയ സമ്പന്നതയ്ക്കൊപ്പം ടിമോ വെര്‍ണര്‍, സാന്‍ഡ്രോ വാഗ്നര്‍, ജൂലിയന്‍ ബ്രാന്‍ഡ് തുടങ്ങിയ താരങ്ങളും ജര്‍മനിക്ക് പ്രതീക്ഷ നല്കുന്നു. ബെര്‍ണാണ്ടോ ലിനോ, കെവിന് ട്രാപ്പ് എന്നിവരില്‍ ഒരാളാവും ജര്‍മനിയുടെ ഗോള്‍വല കാക്കാന്‍ ഇറങ്ങുക. ആസ്ത്രേലിയ യുവ താരങ്ങളാല്‍ സമ്പന്നമാണ്. ടിം കാഹില്‍, മാര്‍ക്ക് മില്ലിഗന്‍, റോബി ക്രൂസ് എന്നിവരാണ് മുതിര്‍ന്ന താരങ്ങള്‍. ആരോണ്‍ മൂയി, ടോമി ജൂറിക്ക്, ജാമി മക്ലരന്‍ എന്നിവരാണ് മുന്നേറ്റ നിരയിലെ പ്രതീക്ഷ. മിലോസ് ഡിഗ് നിക്ക്, അലക്സ് ജെര്‍സ്ബാച്ച്, ആസിസ് ബെഹിച്ച്, റിയാന്‍ മഗോവന്‍ എന്നിവരാണ് പ്രതിരോധ നിരയിലെ കരുത്ത്.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT