ജയ്‌ശെ മുഹമ്മദ് ബന്ധം; മൂന്നുപേരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരെന്ന് ആരോപിച്ച് ഡല്‍ഹി പോലിസ് കഴിഞ്ഞദിവസം പിടികൂടിയവരില്‍ മൂന്നുപേരെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. സാജിദ് അഹ്മദ്, സമീര്‍ അഹ്മദ്, ഷാകിര്‍ അന്‍സാരി എന്നിവരെ ബോംബ് ഉണ്ടാക്കുന്നതിനിടയിലാണു പിടികൂടിയതെന്നാണ് പോലിസ് പറയുന്നത്.
സാജിദിന്റെ ഇടതുകൈയില്‍ പൊള്ളലേറ്റെന്നും ഇത് സാജിദിന്റെ കൈയിലുണ്ടായിരുന്ന സ്‌ഫോടകവസ്തുവില്‍നിന്നായിരുന്നെന്നും പോലിസ് പറഞ്ഞു. സമീര്‍, ഷാകിര്‍ എന്നിവരില്‍ നിന്ന് ഒരു ഭീകരസംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തെന്നും കഴിഞ്ഞ ഒരുവര്‍ഷമായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലും ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും പോലിസ് അവകാശപ്പെട്ടു.
സാജിദും സമീറും ഡല്‍ഹിയില്‍ നിന്നുതന്നെയുള്ളവരാണ്. യുപി ദയൂബന്ദ് സ്വദേശിയാണ് അന്‍സാരി.
Next Story

RELATED STORIES

Share it