Flash News

ജയിലില്‍ പരിശോധന : ടിപി കേസ് പ്രതികളില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തു



തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. തടവുശിക്ഷ അനുഭവിക്കുന്ന കേസിലെ ആറാം പ്രതി അണ്ണന്‍ സിജിത്ത് എന്ന എസ് സിജിത്തില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ഇയാള്‍ക്ക് പുറമെ കാരണവര്‍ കൊലക്കേസിലെ പ്രതിയായ ബാസിത് അലിയില്‍ നിന്നും ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.ഞായറാഴ്ച അര്‍ധരാത്രി സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. ഒമ്പത് ബ്ലോക്കുകളിലായി നടന്ന പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണ്‍, സിംകാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. ആശുപത്രി ബ്ലോക്കില്‍ നടത്തിയ പരിശോധനയില്‍ ചാര്‍ജര്‍, ഹെഡ്‌ഫോണ്‍ എന്നിവയും കണ്ടെത്തി. ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മേധാവി അടിയന്തര പരിശോധന നടത്തിയത്. സംഭവത്തില്‍ പൂജപ്പുര പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it