ജയലളിതയെ ആശുപത്രിയില്‍ എത്തിച്ചത് ശ്വാസമില്ലാതെ

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ശ്വാസം നിലച്ച അവസ്ഥയിലാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞവര്‍ഷം സപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ കൊണ്ടുവന്നത്. ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥ പ്രീതാ റെഡ്ഡിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വകാര്യ ടിവി ചാനലിനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ജയലളിതയുടെ വിരലടയാളം പതിക്കുമ്പോള്‍ അവര്‍ക്ക് ബോധമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതിനുത്തരം പറയാന്‍ കഴിയില്ലെന്നും ആ സമയത്ത് അവരുടെ അരികില്‍ താനില്ലെന്നായിരുന്നു പ്രീതയുടെ മറുപടി. ഉപതിരഞ്ഞെടുപ്പുകളില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ക്കായി ജയലളിതയുടെ വിരലടയാളം പതിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it