ജയനഗറില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിന് അട്ടിമറി വിജയം. ബിജെപി സ്ഥാനാര്‍ഥി ബി എന്‍ പ്രഹ്ലാദിനെ 3000ഓളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി പരാജയപ്പെടുത്തിയത്. സൗമ്യ റെഡ്ഡി 54,458 വോട്ട് നേടിയപ്പോള്‍ ബി എന്‍ പ്രഹ്ലാദിന് 51,571 വോട്ട് ലഭിച്ചു. 2,887 വോട്ടാണ് ഭൂരിപക്ഷം. തുടര്‍ച്ചയായി രണ്ട് തവണ നഷ്ടപ്പെട്ടശേഷമാണ് കോണ്‍ഗ്രസ് ജയനഗര്‍ മണ്ഡലം തിരിച്ചുപിടിച്ചത്.
ബിജെപി സ്ഥാനാര്‍ഥി ബി എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ജയനഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിജയകുമാറിന്റെ സഹോദരനാണ് പ്രഹ്ലാദ്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സൗമ്യ റെഡ്ഡി. ജനതാദള്‍ (എസ്) ജൂണ്‍ 5ന് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. യെദ്യൂരപ്പ പ്രത്യേക പാര്‍ട്ടി രൂപീകരിച്ച് മല്‍സരിച്ചിട്ടും 2013ലെ തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ബിജെപി വിജയിച്ച മണ്ഡലമാണ് ജയനഗര്‍.
ജയനഗറിലെ വിജയത്തോടെ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റുകളുടെ എണ്ണം 79 ആയി.
Next Story

RELATED STORIES

Share it