Flash News

ജബലുന്നൂര്‍ പര്‍വതത്തില്‍ കയറുന്നതിന് ഹജ്ജ് മന്ത്രാലയത്തിന്റെ നിരോധനം

ദമ്മാം: പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് ദിവ്യസന്ദേശം ലഭിച്ച ജബലുന്നൂര്‍ പര്‍വതത്തി ല്‍ കയറുന്നതിന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. തീര്‍ത്ഥാടകര്‍ക്ക് അപകടം സംഭവിക്കുന്നതിനു പുറമേ ഷറഇന്ന് വിപരീതമായ ചില കാര്യങ്ങളും ശ്രദ്ധയി ല്‍പ്പെട്ടതിനെ തുടര്‍ന്നാണു നിരോധനം.
വിദേശ തീര്‍ത്ഥാടക ഏജന്‍സികള്‍ തങ്ങളുടെ തീര്‍ത്ഥാടകരുടെ സന്ദര്‍ശന സ്ഥലങ്ങളുടെ പട്ടികയില്‍ നിന്നു ജബലുന്നൂര്‍ ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. നിയമലംഘനം നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിര്‍ദേശം വകവയ്ക്കാതെ ജബലുന്നൂരില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി.
തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം മാനിച്ചാണ് ജബലുന്നൂര്‍ പര്‍വതം സന്ദര്‍ശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്നതെന്ന്് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍ വിസ്‌റാന്‍ അറിയിച്ചു. മലനിരയില്‍ ഓക്‌സിജന്‍ കുറയാനും തീര്‍ത്ഥാടകര്‍ അവശരാവാനും അതുവഴി അപകടം സംഭവിക്കാനും ഇടയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കു ദിവ്യ സന്ദേശം ലഭിച്ച ജബലുന്നൂരിലെ ഹിറാ ഗുഹ സന്ദര്‍ശിക്കുന്നതിനായി സൗദിക്കകത്തും പുറത്തുനിന്നുമുള്ള ധാരാളം തീര്‍ത്ഥാടകര്‍ ജബല്‍ പര്‍വതത്തില്‍ കയറാറുണ്ട്. ഇനിമുതല്‍ ഇതു സാധ്യമാവില്ല.
Next Story

RELATED STORIES

Share it