ജനവാസ കേന്ദ്രത്തില്‍ വീണ്ടും കോഴിമാലിന്യം തള്ളി
BY kasim kzm15 May 2018 4:13 AM GMT
kasim kzm15 May 2018 4:13 AM GMT
മഞ്ചേരി: ജനവാസമേഖലകളില്‍ മാലിന്യം തള്ളുന്ന സംഭവങ്ങള്‍ മഞ്ചേരിയില്‍ ആവര്‍ത്തിക്കുന്നു. തുറക്കല്‍ രാജീവ് ഗാന്ധി ബൈപാസിനു സമീപം കോഴിയവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി തള്ളിയത് ജനജീവിതം ദുസ്സഹമാക്കി.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചാക്കുകളില്‍ നിറച്ചാണ് മാലിന്യം തള്ളിയിരിക്കുന്നത്. പ്രദേശത്താകെ ദുര്‍ഗന്ധം വ്യാപിച്ചതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മാലിന്യം കണ്ടെത്തിയത്.സമീപത്തെ വീടുകളിലും വിവിധ സ്ഥാപനങ്ങളിലും ദുര്‍ഗന്ധം കാരണം ഇരിക്കാനാവാതെ വന്നപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
തുടര്‍ന്ന് നഗരസഭ ഇടപെട്ട് മാലിന്യം നിറച്ച ചാക്കുകള്‍ കുഴിച്ചുമൂടുകയായിരുന്നു. അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. പൊതു സ്ഥലങ്ങളില്‍ മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം തള്ളുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ നഗരസഭ പ്രഖ്യാപിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ജനപങ്കാളിത്തത്തോടെ മാലിന്യ പ്രശ്നത്തിനു പരിഹാരം കാണുമെന്ന പ്രഖ്യാപനം നിലനില്‍കെയാണ് പുതിയ സംഭവം. പൊതു സ്ഥലങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മാലിന്യം തള്ളുന്ന സ്ഥിതി തുടരുമ്പോള്‍ പോലിസിനെതിരേയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. രാത്രികാല പട്രോളിങ് കാര്യക്ഷമമാവാത്തതും നിരീക്ഷണ സംവിധാനങ്ങളില്ലാത്തുമാണ് ആവര്‍ത്തിക്കുന്ന മാലിന്യ പ്രശ്നത്തിനു കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചാക്കുകളില്‍ നിറച്ചാണ് മാലിന്യം തള്ളിയിരിക്കുന്നത്. പ്രദേശത്താകെ ദുര്‍ഗന്ധം വ്യാപിച്ചതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മാലിന്യം കണ്ടെത്തിയത്.സമീപത്തെ വീടുകളിലും വിവിധ സ്ഥാപനങ്ങളിലും ദുര്‍ഗന്ധം കാരണം ഇരിക്കാനാവാതെ വന്നപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
തുടര്‍ന്ന് നഗരസഭ ഇടപെട്ട് മാലിന്യം നിറച്ച ചാക്കുകള്‍ കുഴിച്ചുമൂടുകയായിരുന്നു. അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. പൊതു സ്ഥലങ്ങളില്‍ മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം തള്ളുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ നഗരസഭ പ്രഖ്യാപിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ജനപങ്കാളിത്തത്തോടെ മാലിന്യ പ്രശ്നത്തിനു പരിഹാരം കാണുമെന്ന പ്രഖ്യാപനം നിലനില്‍കെയാണ് പുതിയ സംഭവം. പൊതു സ്ഥലങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മാലിന്യം തള്ളുന്ന സ്ഥിതി തുടരുമ്പോള്‍ പോലിസിനെതിരേയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. രാത്രികാല പട്രോളിങ് കാര്യക്ഷമമാവാത്തതും നിരീക്ഷണ സംവിധാനങ്ങളില്ലാത്തുമാണ് ആവര്‍ത്തിക്കുന്ന മാലിന്യ പ്രശ്നത്തിനു കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT