kasaragod local

ജനരക്ഷ യാത്ര അക്രമാസക്തമാവുന്നു : പടന്നക്കാട് പള്ളിക്കും മദ്‌റസക്കും നേരെ ബിജെപി അക്രമം



കാഞ്ഞങ്ങാട്: ജനരക്ഷയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ പടന്നക്കാട് ചൊവ്വാഴ്ച രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പടന്നക്കാട് ജമാഅത്ത് പള്ളിക്കും മദ്‌റസക്കും മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. നീലേശ്വരം, പടന്നക്കാട് നെഹ്‌റു കോളജ് പരിസരപ്രദേശങ്ങളില്‍ നിന്ന് ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. കല്ലെറിഞ്ഞ് രക്ഷപ്പെട്ട ചില മോട്ടോര്‍ ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന് എത്തിയ സംഘം പടന്നക്കാട് ഭീകരന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബസുകളില്‍ നിന്ന് ഇറങ്ങിയ സംഘം പടന്നക്കാട് ജമാഅത്ത് പള്ളിക്കും മദ്‌റസക്കും നേരെ അക്രമം നടത്തുകയായിരുന്നു. ആ സമയത്ത് മദ്‌റസയില്‍ 250 കുട്ടികളാണുണ്ടായിരുന്നത്. സംഘം കല്ലെറിഞ്ഞതോടെ കുട്ടികളും അവിടെയുണ്ടായിരുന്നവരും ഭയന്നുവിറച്ചു. രാത്രി എട്ടോടെ തുടങ്ങിയ സംഘര്‍ഷം പത്ത് വരെ തുടര്‍ന്ന്. കല്ലേറില്‍ നിരവധി ബൈക്കുകളും പടന്നക്കാട് ഓട്ടോ സ്റ്റാന്റ് പരിസരത്തെ വീടും തകര്‍ന്നു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാത്രി പത്തോടെ സംഘര്‍ഷത്തിന് അയവ് വന്ന ശേഷം പൊലിസിടപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മുഴുവന്‍ ഒന്നിച്ച് കടത്തിവിടുകയും ചെയ്തു. പടന്നക്കാട് അന്‍സാറുല്‍ ഇസ്്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it