Flash News

ജനരക്ഷാ യാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ ബൈക്ക് യാത്രക്കാരെ നഗ്‌നരാക്കി മര്‍ദിച്ചു

ജനരക്ഷാ യാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ ബൈക്ക് യാത്രക്കാരെ നഗ്‌നരാക്കി മര്‍ദിച്ചു
X

കാസര്‍കോട്: ജനരക്ഷാ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ നഗ്നരാക്കി മര്‍ദിച്ചു. സദാചാര ഗുണ്ടകള്‍ ചമഞ്ഞായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ അക്രമം. യുവാക്കളെ പേര് ചോദിച്ച് നഗ്‌നരാക്കി മര്‍ദിക്കുകയായിരുന്നു. അക്രമം തടയാനെത്തിയ പോലിസ് പട്രോളിങ് സംഘത്തിനേയും സംഘം ആക്രമിച്ചു. മേല്‍പറമ്പ് ചാത്തങ്കൈ മാണിയിലെ ഹമദീന്റ മകനും ഇലക്ട്രീഷ്യനുമായ റഫീക്ക്, ഡിഗ്രി വിദ്യാര്‍ഥിയായിരുന്ന സമദ് എന്നിവരെയാണ് മേല്‍പ്പറമ്പ് ചളിയംകോട് പാലത്തിന് സമീപത്ത് വച്ച് സംഘം മര്‍ദിച്ചത്. തങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു അക്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റഫീക്കിനേയും സമദിനേയും വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്‌നരാക്കിയാണ് മര്‍ദിച്ചത്.
പിന്നീട് കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അക്രമികളെ ഗ്രനേഡ് പ്രയോഗിച്ച് ഓടിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലാക്കുകയുമായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന സംഘത്തിനെതിരെ കാസര്‍കോട് ടൗണ്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it