ജനപ്രതിനിധിയും വക്കീലും
BY kasim kzm14 March 2018 3:22 AM GMT
kasim kzm14 March 2018 3:22 AM GMT
ഒരാള്‍ക്ക് ഒരേസമയം ജനപ്രതിനിധിയും അഭിഭാഷകനുമായി പ്രവര്‍ത്തിക്കാനാവുമോ? ഇതുസംബന്ധമായി സുപ്രിംകോടതിയുടെ മുന്നില്‍ വന്നിട്ടുള്ള പൊതുതാല്പര്യ ഹരജിയില്‍ വിധിയുണ്ടായാല്‍ പൊതുസമൂഹത്തിന് ചര്‍ച്ചചെയ്യാതിരിക്കാനാവില്ല. എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ക്ക് ഒന്നുകില്‍ ആ സ്ഥാനങ്ങള്‍ രാജിവയ്ക്കേണ്ടിവരും; അല്ലെങ്കില്‍ അഭിഭാഷകവൃത്തി ഉപേക്ഷിക്കേണ്ടിവരും.
ഒരാള്‍ തന്നെ അഭിഭാഷകന്റെയും ജനപ്രതിനിധിയുടെയും ഇരട്ടിപ്പണി ചെയ്യുന്നത് നിരോധിക്കണമെന്നാണ് ഹരജി ആവശ്യപ്പെടുന്നത്. എംപിമാരും എംഎല്‍എമാരും പൊതുഖജാനയില്‍ നിന്ന് ശമ്പളം പറ്റുന്ന നിയമനിര്‍മാതാക്കളാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ജീവനക്കാരാണ്. ഒരു അഭിഭാഷകന് സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും സ്ഥാപനത്തിന്റെയോ പ്രതിഫലം പറ്റുന്ന ജീവനക്കാരനായിരിക്കുന്നതിനെ ബാര്‍ അസോസിയേഷന് ചട്ടങ്ങള്‍ വിലക്കുന്നുണ്ട്.
മാത്രമല്ല, ജനപ്രതിനിധി എന്ന നിലയില്‍ ദൃശ്യമാധ്യമങ്ങളിലും മറ്റും ലഭിക്കുന്ന പരസ്യങ്ങള്‍ അഭിഭാഷകവൃത്തിയെ ബാധിക്കുമെന്നും ഹരജിക്കാരന് അഭിപ്രായമുണ്ട്. മറ്റൊരു പ്രധാന കാര്യം കൂടി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു: സര്‍ക്കാര്‍ പ്രതിഫലം വാങ്ങുന്നയാള്‍ എന്ന നിലയില്‍ ഒരു ജനപ്രതിനിധിക്ക് ഗവണ്മെന്റിനെതിരേ കോടതിയില്‍ ഹാജരാവേണ്ടിവന്നാല് നീതിപൂര്‍വം തന്റെ ജോലി ചെയ്യാനാവാതെ വരാം. ചുരുക്കത്തില്‍ ഈ ഇരട്ടിപ്പണി ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നീ രംഗങ്ങളെ ദൂഷിതമാക്കും. ഹരജിയെക്കുറിച്ച് ഒരു തീരുമാനമെടുക്കേണ്ടിവന്നാല്‍ പരമോന്നത നീതിപീഠത്തിന് രണ്ടു തൊഴിലുകളുമായും ബന്ധപ്പെട്ട പല സങ്കല്പങ്ങളെയും പുനര്നിര്വചിക്കേണ്ടിവരുമെന്നു തീര്‍ച്ച.
ഒരാള്‍ തന്നെ അഭിഭാഷകന്റെയും ജനപ്രതിനിധിയുടെയും ഇരട്ടിപ്പണി ചെയ്യുന്നത് നിരോധിക്കണമെന്നാണ് ഹരജി ആവശ്യപ്പെടുന്നത്. എംപിമാരും എംഎല്‍എമാരും പൊതുഖജാനയില്‍ നിന്ന് ശമ്പളം പറ്റുന്ന നിയമനിര്‍മാതാക്കളാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ജീവനക്കാരാണ്. ഒരു അഭിഭാഷകന് സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും സ്ഥാപനത്തിന്റെയോ പ്രതിഫലം പറ്റുന്ന ജീവനക്കാരനായിരിക്കുന്നതിനെ ബാര്‍ അസോസിയേഷന് ചട്ടങ്ങള്‍ വിലക്കുന്നുണ്ട്.
മാത്രമല്ല, ജനപ്രതിനിധി എന്ന നിലയില്‍ ദൃശ്യമാധ്യമങ്ങളിലും മറ്റും ലഭിക്കുന്ന പരസ്യങ്ങള്‍ അഭിഭാഷകവൃത്തിയെ ബാധിക്കുമെന്നും ഹരജിക്കാരന് അഭിപ്രായമുണ്ട്. മറ്റൊരു പ്രധാന കാര്യം കൂടി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു: സര്‍ക്കാര്‍ പ്രതിഫലം വാങ്ങുന്നയാള്‍ എന്ന നിലയില്‍ ഒരു ജനപ്രതിനിധിക്ക് ഗവണ്മെന്റിനെതിരേ കോടതിയില്‍ ഹാജരാവേണ്ടിവന്നാല് നീതിപൂര്‍വം തന്റെ ജോലി ചെയ്യാനാവാതെ വരാം. ചുരുക്കത്തില്‍ ഈ ഇരട്ടിപ്പണി ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നീ രംഗങ്ങളെ ദൂഷിതമാക്കും. ഹരജിയെക്കുറിച്ച് ഒരു തീരുമാനമെടുക്കേണ്ടിവന്നാല്‍ പരമോന്നത നീതിപീഠത്തിന് രണ്ടു തൊഴിലുകളുമായും ബന്ധപ്പെട്ട പല സങ്കല്പങ്ങളെയും പുനര്നിര്വചിക്കേണ്ടിവരുമെന്നു തീര്‍ച്ച.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT