ജനനേന്ദ്രിയം ഛേദിച്ചു; നവജാത ശിശു മരിച്ചു

റാഞ്ചി: സ്‌കാനിങ്ങില്‍ പെണ്‍കുട്ടിയാണെന്നു പറഞ്ഞത് തെളിയിക്കാന്‍ വ്യാജ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനേന്ദ്രിയം ഛേദിച്ചതിനെ തുടര്‍ന്ന് ശിശു മരിച്ചു. ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. എട്ടു മാസം ഗര്‍ഭിണിയായ ഗുദിയ ദേവി മാസംതോറുമുള്ള ചെക്കപ്പിനും സ്‌കാനിങ്ങിനും വേണ്ടിയാണ് റാഞ്ചിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഇക്തോറിയിലെ ജയകൃഷ്ണ നഗറിലെ നഴ്‌സിങ് ഹോമില്‍ വന്നത്.
എന്നാല്‍, ഡോക്ടറാണെന്ന് അവകാശപ്പെട്ടു സ്‌കാനിങ് ചെയ്ത അനൂജ് കുമാര്‍ യുവതിയുടെ ഭര്‍ത്താവായ അനില്‍ പാണ്ഡെയോട് ഗര്‍ഭസ്ഥശിശു പെണ്ണാണെന്നും സിസേറിയന്‍ വേണമെന്നും ശുപാര്‍ശ ചെയ്തു. തുടര്‍ന്ന്, ശസ്ത്രക്രിയക്ക് വിധേയയായ യുവതിക്ക് ആണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ജനിച്ചത് വൈകല്യമുള്ള പെണ്‍കുഞ്ഞാണെന്നു രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. ഉടനെ കുട്ടി മരിക്കുകയും ചെയ്തു.
ഇത് കാണാനിടയായ യുവതിയുടെ മാതാവ് ബഹളം വച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
Next Story

RELATED STORIES

Share it