ജങ്കാര്‍ പുറം കടലിലേക്ക് ഒഴുകി
BY Rayees RKN4 Oct 2015 9:53 AM GMT
Rayees RKN4 Oct 2015 9:53 AM GMT
മട്ടാഞ്ചേരി: നിറയെ യാത്രക്കാരും വാഹനങ്ങളുമായി പോയ ഫോര്‍ട്ട്കൊച്ചി- വൈപ്പിന്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് പുറംകടലിലേക്ക് ഒഴുകി. ഇന്നലെ രാവിലെ 6.15ഓടെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കു പോവുകയായിരുന്ന ജങ്കാറാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടത്.രാവിലെ ജെട്ടിയില്‍ നിന്നു പുറപ്പെട്ട ഉടന്‍ ജങ്കാറിന്റെ എന്ജിന് നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് ജങ്കാര്‍ ജെട്ടിയിലേക്ക് തിരികെ അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് പുറം കടലിലേക്ക് ഒഴുകി.
ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ ബഹളം വച്ചു. ഈ സമയം അതുവഴി വന്ന ലക്ഷദ്വീപ് കപ്പല്‍, ജങ്കാര്‍ നിയന്ത്രണം വിട്ട് ഒഴുകുന്നതു കണ്ട് വഴിമാറി സഞ്ചരിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോവുകയായിരുന്ന ജീസസ്, മാല്‍ക്കിയ, പ്രൈം, സനു എന്നീ ബോട്ടുകളിലെ തൊഴിലാളികള്‍ യാത്രക്കാരുടെ കരച്ചില് കേട്ട് ബോട്ടുമായെത്തി ജങ്കാറിനെ കപ്പല്‍ച്ചാലില്‍ നിന്നു വലിച്ചുമാറ്റി. സംഭവമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ അലിസ്റ്റര്‍ ബോട്ടെത്തി ജങ്കാര്‍ വടംകെട്ടി വലിക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടി.
ഈ സമയം മല്‍സ്യബന്ധന ബോട്ടുകള്‍ ജങ്കാര്‍ ഒഴുക്കില്‍പ്പെടാതിരിക്കാന്‍ വലയം തീര്‍ത്തു. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ദൗത്യം പരാജയപ്പെട്ടതോടെ മല്‍സ്യബന്ധന ബോട്ടായ സനുവിലെ തൊഴിലാളികള്‍ ജങ്കാറിനെ വടംകെട്ടി വലിച്ച് ജങ്കാര്‍ ഫോര്‍ട്ട്കൊച്ചി കമാലക്കടവിലെ പെട്രോള്‍ പമ്പിലെ ജെട്ടിയില്‍ അടുപ്പിച്ചു. ജങ്കാറിന്റെ പ്രൊപ്പല്ലറില്‍ റോപ്പ് കുടുങ്ങിയതാണ് എന്ജിന് നിലയ്ക്കാന്‍ കാരണമെന്നാണു പറയുന്നത്. ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടില്‍ മല്‍സ്യബന്ധന ബോട്ടിടിച്ച് 10 പേര് മരിച്ചിട്ട് ചുരുങ്ങിയ നാളുകള്‍ മാത്രമെ ആയിട്ടുള്ളൂ.
ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ ബഹളം വച്ചു. ഈ സമയം അതുവഴി വന്ന ലക്ഷദ്വീപ് കപ്പല്‍, ജങ്കാര്‍ നിയന്ത്രണം വിട്ട് ഒഴുകുന്നതു കണ്ട് വഴിമാറി സഞ്ചരിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോവുകയായിരുന്ന ജീസസ്, മാല്‍ക്കിയ, പ്രൈം, സനു എന്നീ ബോട്ടുകളിലെ തൊഴിലാളികള്‍ യാത്രക്കാരുടെ കരച്ചില് കേട്ട് ബോട്ടുമായെത്തി ജങ്കാറിനെ കപ്പല്‍ച്ചാലില്‍ നിന്നു വലിച്ചുമാറ്റി. സംഭവമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ അലിസ്റ്റര്‍ ബോട്ടെത്തി ജങ്കാര്‍ വടംകെട്ടി വലിക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടി.
ഈ സമയം മല്‍സ്യബന്ധന ബോട്ടുകള്‍ ജങ്കാര്‍ ഒഴുക്കില്‍പ്പെടാതിരിക്കാന്‍ വലയം തീര്‍ത്തു. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ദൗത്യം പരാജയപ്പെട്ടതോടെ മല്‍സ്യബന്ധന ബോട്ടായ സനുവിലെ തൊഴിലാളികള്‍ ജങ്കാറിനെ വടംകെട്ടി വലിച്ച് ജങ്കാര്‍ ഫോര്‍ട്ട്കൊച്ചി കമാലക്കടവിലെ പെട്രോള്‍ പമ്പിലെ ജെട്ടിയില്‍ അടുപ്പിച്ചു. ജങ്കാറിന്റെ പ്രൊപ്പല്ലറില്‍ റോപ്പ് കുടുങ്ങിയതാണ് എന്ജിന് നിലയ്ക്കാന്‍ കാരണമെന്നാണു പറയുന്നത്. ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടില്‍ മല്‍സ്യബന്ധന ബോട്ടിടിച്ച് 10 പേര് മരിച്ചിട്ട് ചുരുങ്ങിയ നാളുകള്‍ മാത്രമെ ആയിട്ടുള്ളൂ.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT