ജഗന്‍ മോഹന്റെ 749 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിച്ച കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടേയും ഭാര്യ വൈ എസ് ഭാരതിയുടേയും 749.10 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)കണ്ടുകെട്ടി.
ഭാരതി ചെയര്‍പേഴ്‌സനായ കമ്പനിക്ക് ഖനനം പാട്ടം നല്‍കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജഗന്‍ മോഹനെതിരേ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. ജഗന്റെ പിതാവ് വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇടപാടു നടന്നത്.
Next Story

RELATED STORIES

Share it