malappuram local

ചെറുപുഴയുടെ സംരക്ഷണത്തിന് പത്ത് കോടിയുടെ പദ്ധതികള്‍

മങ്കട: ചെറുപുഴയുടെ സംരക്ഷണത്തിന്  ചൊവ്വാണ വിസിബിയുടേയും അഞ്ച് ചെക്ക് ഡാമുകളുടേയും നിര്‍മാണത്തിനുള്ള നടപടികള്‍ വിലയിരുത്താ ന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.  ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് സംഘം സന്ദര്‍ശനം നടത്തിയത്.  കേരള ലാന്‍ഡ് ഡവലപ്പ്‌മെന്റ് കോപ്പറേഷന്‍ നിര്‍വഹണ ഏജന്‍സിയായി നബാര്‍ഡ് ആര്‍ഐഡിഎഫ് 12 സ്‌കീം പ്രകാരം 2015 ല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ചെറുപുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചെറുപുഴയില്‍ കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചൊവ്വാണയില്‍ 2,62,08,769 രൂപ അടങ്കല്‍ തുകയുള്ള പുതിയ റഗുലേറ്റര്‍ കംബ്രിഡ്ജ് പ്രവൃത്തിയാണ്  ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി നിര്‍മാണ പ്രവൃത്തിക്ക് തയ്യാറായിരിക്കുന്നത്. ഈ മാസം അവസാനത്തില്‍ തന്നെ നിര്‍മാണം തുടങ്ങാനാവും.പുഴയുടെ ഇരുവശത്തും റോഡുകളുള്ളതിനാല്‍ ഗതാഗതത്തോടൊപ്പം പുഴക്കാട്ടിരി പഞ്ചായത്തിലെ ഇരുന്നൂറിലധികം ഹെക്ടര്‍ പാടത്തെ നെല്‍കൃഷിക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ മക്കരപ്പറമ്പ് നാറാണത്തിന് സമീപവും വെങ്കിട്ട പാടത്തിന് സമീപവും കടുങ്ങൂത്തും പുതുച്ചിറയിലും ചേക്കത്ത് കടവിന് സമീപവും 1,13,8 9,429 രൂപ അടങ്കല്‍ തുക വീതമുള്ള അഞ്ച് ചെക്ക് ഡാമുകള്‍ നിര്‍മിക്കും.   മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി. മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തുകളിലൂടെയാണ് ചെറുപുഴ ഒഴുകുന്നത്. ഇതിനാല്‍ ഈ അഞ്ച് പഞ്ചായത്തുകളിലും കാര്‍ഷികാവശ്യത്തിനും വരള്‍ച്ച തടയുന്നതിനും പദ്ധതി ഉപകാരപ്പെടും. പുഴക്കാട്ടിരി പഞ്ചായത്തില്‍ ചെറുപുഴക്ക് കുറുകെ രണ്ട് ചെക്ക് ഡാമുകള്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. കൂട്ടിലങ്ങാടി മുതല്‍ അങ്ങാടിപ്പുറം പഞ്ചായത്ത്  അതിര്‍ത്തിവരെ ഇതിന്റെ ഭാഗമായി സര്‍വേയും പൂര്‍ത്തിയാക്കിയിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it