wayanad local

ചെതലയത്തെ ബസ് കാത്തിരിപ്പുകേന്ദ്രം നശിക്കുന്നു

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പതിനായിരങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം നാശത്തെ നേരിടുന്നു. ചെതലയം പിഎച്ച്‌സിക്ക് സമീപം സംസ്ഥാന പാതയോരത്ത് നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രമാണ് നശിക്കുന്നത്. ഇരിപ്പിടം പോലുമില്ലാതെ അശാസ്ത്രീയമായാണ് വെയിറ്റിങ് ഷെഡ് നിര്‍മിച്ചിരിക്കുന്നത്.
എട്ടു വര്‍ഷം മുമ്പാണ് സുല്‍ത്താന്‍ ബത്തേരി ഗ്രാമപ്പഞ്ചായത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. ഇതിന്റെ എസ്റ്റിമേറ്റും പ്ലാനും പ്രകാരം വെയിറ്റിങ് ഷെഡില്‍ ഇരിപ്പിടങ്ങള്‍ പോലുമില്ല. ഇത്തരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഷെഡ് ഇതുവരെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായിട്ടില്ല. നിലവില്‍ കാടുകയറി നാശത്തെ നേരിടുകയാണ്. ആശുപത്രിയിലും സമീപത്തെ ട്രൈബല്‍ സ്റ്റഡി സെന്ററിലുമെത്തുന്നവര്‍ വെയിലും മഴയും കൊണ്ട് പാതയോരത്ത് നില്‍ക്കേണ്ട അവസ്ഥയിലാണ്. മുനിസിപ്പല്‍ ഭരണസമിതി ഇടപെട്ട് വെയിറ്റിങ് ഷെഡില്‍ ഇരിപ്പിടം നിര്‍മിച്ച് സംരക്ഷിക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it