kozhikode local

ചുഴലിക്കാറ്റ്; വേളത്ത് കനത്ത നാശം

കുറ്റിയാടി: ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വേളത്ത് കനത്ത നാശനഷ്ടം. ശനിയാഴ്ച ഉച്ചയോടെ എത്തിയ ചുഴലിക്കാറ്റിലാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളായ വേളം, കാപ്പുമല, വേളം ഹൈസ്‌കൂള്‍ ഭാഗം, ശാന്തിനഗര്‍, പൂളക്കൂല്‍, പൂമുഖം,പുത്തലത്ത്, ചെറുകുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നാശനഷ്ടം സംഭവിച്ചത്. ചുഴലിക്കാറ്റില്‍ വ്യാപകമായ രീതിയില്‍ മരങ്ങള്‍ കടപുഴകി വീണാണ് പലയിടത്തും നാശം നേരിട്ടിരിക്കുന്നത്.
പതിനാലോളം വീടുകളില്‍ പലതും പൂര്‍ണ്ണമായും ചിലത് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്കും കനത്ത നാശമാണ് സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും വൈദ്യുതപോസ്റ്റുകള്‍ തകര്‍ന്നു വീണ് ഗതാഗതം സ്തംഭിച്ചു.കാപ്പുമല ഭാഗത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ചെറിയ കൊല്ലി ശങ്കരന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു.രണ്ട് ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നു. ഈരായി കണ്ടി ബാബുവിന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീടിന് സാരമായ കേടുപാടുകളാണ് സംഭവിച്ചത്.
ചെറിയ കൊല്ലി ശങ്കരന്റെ വീടിന് മുകളില്‍ മരം കടപുഴകി വീണ് വീടിനോട് ചേര്‍ന്ന കോണിക്കൂട് ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. മൂശാരിക്കണ്ടി അനീഷ്, ചേര്‍ക്കോത്ത് രാജീവന്‍, കുഞ്ഞി പറമ്പത്ത് രവീന്ദ്രന്‍, മൊട്ടേമ്മല്‍ വിനോദന്‍ എന്നിവരുടെ വീടുകള്‍ക്കും ഭാഗികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒതയോത്ത് ബാലകൃഷ്ണന്‍, കുഞ്ഞി പറമ്പില്‍ രവീന്ദ്രന്‍, ചെറിയ കൊല്ലി ശങ്കരന്‍ ചെറിയ കൊല്ലി പൊക്കന്‍, ചെറിയ കൊല്ലി സുനി, ചേര്‍ക്കോത്ത് രജീഷ്, താലി കുന്നുമ്മല്‍ രതീഷ്, തുടങ്ങിയവരുടെ ഒട്ടനവധി തെങ്ങുകളും, കമുങ്ങുകളും, മറ്റു മരങ്ങളും ശക്തമായ കാറ്റില്‍ കടപുഴകി വീണു. വേളം ഹൈസ്‌കൂള്‍ പരിസരത്ത് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് വിതച്ചത്.
പൊലപ്പൊണ്ണോല്‍ കണാരന്‍, പൊലപ്പൊണ്ണോല്‍ കുമാരന്‍, പൊലപ്പൊണ്ണോല്‍ സി രാജന്‍, പൊലപ്പൊണ്ണോല്‍ അന്ത്രു, മലയില്‍ ഹമീദ്, തയ്യി ല്‍ ബഷീര്‍, കുഞ്ഞി പറമ്പില്‍ ബാലന്‍ എന്നിവരുടെ വീട്ടുപറമ്പിലെ തെങ്ങ്, പ്ലാവ്, കമുങ്ങ് എന്നിവ വ്യാപകമായി കാറ്റില്‍ നിലംപതിച്ചിട്ടുണ്ട്.പൊപ്പൊണ്ണോല്‍ ഹമീദിന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു. പൊപ്പൊണ്ണോല്‍ അന്ത്രുവിന്റെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീണ് വീടിന് സാരമായ നാശനഷ്ടമാണ് സംഭവിച്ചത്. നിട്ടൂരില്‍ വടക്കെ പറമ്പില്‍ കുഞ്ഞിരാമന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.
Next Story

RELATED STORIES

Share it