ചുട്ടുകൊല്ലല്‍: പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

തൃശൂര്‍: പുതുക്കാട് കുണ്ടുകടവില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് പോലിസ് തെളിവെടുത്തു. ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെയാണ് മോനൊടി കണ്ണോളി ജനാര്‍ദനന്റെ മകള്‍ ജീതു (29) വിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുത്തത്.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന കുടുംബശ്രീ അംഗങ്ങളും ജീതുവിന്റെ പിതാവ് ജനാര്‍ദനനും പ്രതിയെ തിരിച്ചറിഞ്ഞു. കൃത്യം നടത്തിയ രീതി പോലിസിനോട് വിവരിച്ച പ്രതി കൃത്യത്തിനു ശേഷം വഞ്ചിയില്‍ പുഴയ്ക്ക് അക്കരെയെത്തി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പറഞ്ഞു. പെട്രോളും പെട്രോള്‍ ബോംബുമായാണ് ബിരാജു സ്ഥലത്തെത്തിയത്. പ്രതി പെട്രോള്‍ വാങ്ങിയ പമ്പിലും പോലിസ് തെളിവെടുത്തു. മൂന്നു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞമാസം 29നാണ് കേസിനാസ്പദമായ സംഭവം.
Next Story

RELATED STORIES

Share it