ചിരട്ടയില്‍ ഫുട്ബോള്‍ നിര്‍മിച്ച് ഓട്ടോ ഡ്രൈവര്‍
BY kasim kzm28 Jun 2018 4:19 AM GMT
kasim kzm28 Jun 2018 4:19 AM GMT
ഫഖ്റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: ലോകകപ്പിന്റെ ആവേശത്തോടൊപ്പം ചേര്‍ന്ന് ചിരട്ടയില്‍ മനോഹരമായ ഫുട്ബോള്‍ നിര്‍മിച്ചിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ മണപ്പാട് ബദ്റുദ്ദീന്‍. ചിരട്ട ഉപയോഗിച്ച് മുമ്പും വ്യത്യസ്ത ശില്പങ്ങള് നിര്‍മിച്ചയാളാണ് 45കാരനായ ഈ ഓട്ടോ ഡ്രൈവര്‍.
മരങ്ങളും കട്ടുറുമ്പും സൈക്കിളും പൂമ്പാറ്റയും കപ്പുമെല്ലാം നേരത്തേ ചിരട്ടയില്‍ നിര്‍മിച്ച ബദ്റുദ്ദീന്‍ ഇതാദ്യമായാണ് ഫുട്ബോള്‍ നിര്‍മിക്കുന്നത്. 200ലധികം ശില്പങ്ങള് നിര്‍മിച്ച ബദ്റുദ്ദീന്റെ ചിരട്ടയിലെ ഫുട്ബോള്‍ കാണാന്‍ നിരവധി കാഴ്ചക്കാരും എത്തുന്നുണ്ട്. ചുവരെഴുത്തുകാരനായിരുന്ന ഇദ്ദേഹം ജീവിക്കാന്‍ വേണ്ടിയാണ് ഓട്ടോ ഡ്രൈവറായത്. ആറു വര്‍ഷം മുമ്പ് ഒരു കൗതുകത്തിനു ചിരട്ടയില്‍ ശില്പങ്ങള് നിര്‍മിച്ചുതുടങ്ങിയതാണ്. ചിരട്ട സൂക്ഷ്മമായി വെട്ടിയെടുത്ത് രാകിമിനുക്കി പശ ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്താണ് ഫുട്ബോള്‍ നിര്‍മിച്ചത്. കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിടവുകള്‍ ചിരട്ടയുടെ പൊടിയും പശയും ചേര്‍ന്നുള്ള മിശ്രിതം ഉപയോഗിച്ച് നികത്തി. ചിരട്ട മുറിച്ചെടുക്കുന്നതാണ് വലിയ പ്രയാസമുള്ള പണിയെന്ന് ബദ്റുദ്ദീന്‍ പറയുന്നു. ഏറെ ദിവസത്തെ സൂക്ഷ്മതയോടെയുള്ള നിര്‍മാണത്തിനൊടുവിലാണ് ഫുട്ബോള്‍ പൂര്‍ത്തിയായത്.
ചിരട്ട ഫുട്ബോള്‍ വാങ്ങാന്‍ പലരും എത്തുന്നുണ്ടെങ്കിലും ആര്‍ക്കും വില്‍ക്കില്ലെന്ന തീരുമാനത്തിലാണ് അര്‍ജന്റീനയുടെ കടുത്ത ആരാധകനായ ബദ്റുദ്ദീന്‍.
പൊന്നാനി: ലോകകപ്പിന്റെ ആവേശത്തോടൊപ്പം ചേര്‍ന്ന് ചിരട്ടയില്‍ മനോഹരമായ ഫുട്ബോള്‍ നിര്‍മിച്ചിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ മണപ്പാട് ബദ്റുദ്ദീന്‍. ചിരട്ട ഉപയോഗിച്ച് മുമ്പും വ്യത്യസ്ത ശില്പങ്ങള് നിര്‍മിച്ചയാളാണ് 45കാരനായ ഈ ഓട്ടോ ഡ്രൈവര്‍.
മരങ്ങളും കട്ടുറുമ്പും സൈക്കിളും പൂമ്പാറ്റയും കപ്പുമെല്ലാം നേരത്തേ ചിരട്ടയില്‍ നിര്‍മിച്ച ബദ്റുദ്ദീന്‍ ഇതാദ്യമായാണ് ഫുട്ബോള്‍ നിര്‍മിക്കുന്നത്. 200ലധികം ശില്പങ്ങള് നിര്‍മിച്ച ബദ്റുദ്ദീന്റെ ചിരട്ടയിലെ ഫുട്ബോള്‍ കാണാന്‍ നിരവധി കാഴ്ചക്കാരും എത്തുന്നുണ്ട്. ചുവരെഴുത്തുകാരനായിരുന്ന ഇദ്ദേഹം ജീവിക്കാന്‍ വേണ്ടിയാണ് ഓട്ടോ ഡ്രൈവറായത്. ആറു വര്‍ഷം മുമ്പ് ഒരു കൗതുകത്തിനു ചിരട്ടയില്‍ ശില്പങ്ങള് നിര്‍മിച്ചുതുടങ്ങിയതാണ്. ചിരട്ട സൂക്ഷ്മമായി വെട്ടിയെടുത്ത് രാകിമിനുക്കി പശ ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്താണ് ഫുട്ബോള്‍ നിര്‍മിച്ചത്. കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിടവുകള്‍ ചിരട്ടയുടെ പൊടിയും പശയും ചേര്‍ന്നുള്ള മിശ്രിതം ഉപയോഗിച്ച് നികത്തി. ചിരട്ട മുറിച്ചെടുക്കുന്നതാണ് വലിയ പ്രയാസമുള്ള പണിയെന്ന് ബദ്റുദ്ദീന്‍ പറയുന്നു. ഏറെ ദിവസത്തെ സൂക്ഷ്മതയോടെയുള്ള നിര്‍മാണത്തിനൊടുവിലാണ് ഫുട്ബോള്‍ പൂര്‍ത്തിയായത്.
ചിരട്ട ഫുട്ബോള്‍ വാങ്ങാന്‍ പലരും എത്തുന്നുണ്ടെങ്കിലും ആര്‍ക്കും വില്‍ക്കില്ലെന്ന തീരുമാനത്തിലാണ് അര്‍ജന്റീനയുടെ കടുത്ത ആരാധകനായ ബദ്റുദ്ദീന്‍.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT