ചികില്‍സയിലായിരുന്ന ദ്രുതകര്‍മ സേനാംഗം ആശുപത്രി വിട്ടു

പെരിന്തല്‍മണ്ണ: നരഭോജി കടുവയെ പിടികൂടുന്നതിനിടെ വെടിയേറ്റ് ചികില്‍സയിലായിരുന്ന ദ്രുതകര്‍മ സേനാംഗം സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. തമിഴ്‌നാട് എസ്ടിഎഫ് സേനാംഗം സന്തോഷ് കുമാര്‍(30) ആണ് വെടിയേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ മാസം 18നാണ് ഗൂഡല്ലൂര്‍ ദേവര്‍ഷോലയില്‍ കടുവയെ പിടികൂടുന്നതിനിടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ സന്തോഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തോടൊപ്പം വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഊട്ടി എആര്‍ ക്യാംപിലെ രവി(30) രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ടിരുന്നു.
സന്തോഷ് കുമാറിന്റെ പിന്‍ഭാഗത്ത് നട്ടെല്ലിനു സമീപത്തുകൂടി കയറിയ വെടിയുണ്ട ശരീരം തുളച്ച് പുറത്തെത്തിയിരുന്നു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ കഴിഞ്ഞതാണ് സന്തോഷിന്റെ ജീവന്‍ രക്ഷിച്ചത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേരള പോലിസും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നു.
Next Story

RELATED STORIES

Share it