Flash News

ചാനല്‍ ജീവനക്കാരുടെ മരണം ആഘോഷമാക്കി സംഘ്പരിവാര്‍

ചാനല്‍ ജീവനക്കാരുടെ മരണം ആഘോഷമാക്കി സംഘ്പരിവാര്‍
X


കശ്മീരി പിഞ്ചുകുഞ്ഞ് ആസിഫയെ വേട്ടയാടിയ അതേരീതിയില്‍ മാതൃഭൂമി ജീവനക്കാരുടെ അപകടം ആഘോഷിക്കുകയാണ് സംഘ് പരിവാര്‍. മാതൃഭൂമി ജീവനക്കാര്‍ മരണം അര്‍ഹിക്കുന്നു എന്ന തരത്തിലുള്ള കമ്മന്റുകളാണ് സംഘ്പരിവാര്‍ അനുകൂലികള്‍ ദുരന്ത വാര്‍ത്തയ്ക്ക് താഴെ എഴുതിയിരിക്കുന്നത്. 'തിരുമേനിമാരുെട ശാപം മാതൃഭൂമിക്ക് കിട്ടി തുടങ്ങിയോ എന്നൊരു സംശയം'. സ്മിത ജി എന്ന സ്ത്രീയാണ് വാര്‍ത്തക്ക് താഴെ ഇത്തരത്തില്‍ കമ്മന്റ് ചെയ്തിരിക്കുന്നത്.

'ലക്ഷ കണക്കിന് വീട്ടമ്മമ്മാരുടെ മനസ്ഥാപം' എന്നാണ് മറ്റൊരു വിരുതന്‍ കുറിച്ചത്. നാടിനും നാട്ടാര്‍ക്കും വേണ്ടാത്തത് പോയി തുലയട്ടെ എന്നും പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോള്‍ ഉടന്‍ ഉടനെ' തുടങ്ങി നിരവധി കമ്മന്റുകളാണ് മരണ വാര്‍ത്തക്ക് താഴെ സംഘ്പരിവാര്‍ അനുകൂലികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മരണ വാര്‍ത്ത ആഘോഷിക്കുന്നവരില്‍ സഖാക്കളും പിന്നിലല്ല. അവര്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിച്ച മാതൃഭൂമിക്കുള്ള ശിക്ഷയാണീ ദുരന്തം. മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് സര്‍ക്കാരിനെ കരിവാരി തേക്കാനുള്ള ശ്രമത്തിനുള്ള തിരിച്ചടിയാണ് ഈ സംഭവമെന്ന് സഖാക്കള്‍ ഫേസ് ബുക്ക് കമ്മന്റില്‍ പറയുന്നു.

'ഏതായാലും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയുണ്ടാക്കാന്‍ പോയി അപകടത്തില്‍പെട്ട ഒരാളുടെ ബോഡി കിട്ടിയിട്ടുണ്ട്. കറുത്ത ബാഡ്ജ് കുത്തി ഒരു ആദരാഞ്ജലി പോസ്റ്റ് ഇട്ടോ' എന്നാണ് ഒരു സിപിഎം അനുകൂലിയുടെ ഫേസ്ബുക്് കമ്മന്റ്. ഇത്തരത്തില്‍ നിരവധി കമ്മന്റുകളാണ് ദുരന്തവാര്‍ത്തക്ക് താഴെ സിപിഎം അനുകൂലികളും സഖാക്കളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുരന്ത വാര്‍ത്തയെ ആഘോഷമാക്കിയവര്‍ക്കെതിരേ ശക്തമായ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it