ചാംപ്യന്മാരെ വീഴ്ത്തി ആതിഥേയര്‍; ഇംഗ്ലണ്ടിന് വമ്പന്‍ ജയം
BY Sumeera SMR27 Jan 2016 8:27 PM GMT
Sumeera SMR27 Jan 2016 8:27 PM GMT
ധക്ക: ഐസിസി അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായ ബംഗ്ലാദേശിനും മുന്‍ ചാംപ്യന്മാരായ ഇംഗ്ലണ്ടിനും തകര്‍പ്പന്‍ ജയം.
ഇന്നലെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ് നിലവിലെ ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയെ 43 റണ്‍സിന് അട്ടിമറിക്കുകയായിരുന്നു. ഗ്രൂപ്പ് എയിലെ രണ്ടാമങ്കത്തില്‍ 299 റണ്‍സിന് ഫിജിയെ നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ട് കരുത്ത് കാട്ടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 240 റണ്‍സെടുത്തു. 82 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പെടെ 73 റണ്‍സെടുത്ത നാസ്മുല് ഹുസെയ്ന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറര്‍.
മറുപടിയില്‍ 48.4 ഓവറില്‍ 197 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. ചാംപ്യന്മാര്ക്കു വേണ്ടി സെഞ്ച്വറിയുമായി ഓപണര്‍ ലിയാം സ്മിത്ത് (100) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഫലം കണ്ടില്ല. 146 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിങ്സ്.
ബംഗ്ലാദേശിനു വേണ്ടി മെഹദി ഹസന് മിറാസും മുഹമ്മദ് സെയ്ഫുദീനും മൂന്നു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
അതേസമയം, ഡാന്‍ ലാവ്റന്സിന്റെയും (174) ജാക്ക് ബുര്നഹാമിന്റെയും (148) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഫിജിക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ ജയം നേടിക്കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 371 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 27.3 ഓവറില്‍ 72 റണ്‍സിന് ഫിജിയുടെ ചെറുത്ത് നില്‍പ്പ് അവസാനിച്ചു. ഇംഗ്ലണ്ടിനു വേണ്ടി സാക്വിബ് മഹ്മൂദും ഷാം ഖുറാനുംമൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 150 പന്തില്‍ 25 ബൗണ്ടറിയും ഒരു സിക്സറും അടിച്ചാണ് ലാവ്റന്‍സ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോററായത്. 137 പന്തില്‍ 19 ബൗണ്ടറിയും നാല് സിക്സറും ഉള്‍പ്പെടുന്നതാണ് ബുര്നഹാമിന്റെ ഇന്നിങ്സ്.
ഇന്നലെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ് നിലവിലെ ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയെ 43 റണ്‍സിന് അട്ടിമറിക്കുകയായിരുന്നു. ഗ്രൂപ്പ് എയിലെ രണ്ടാമങ്കത്തില്‍ 299 റണ്‍സിന് ഫിജിയെ നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ട് കരുത്ത് കാട്ടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 240 റണ്‍സെടുത്തു. 82 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പെടെ 73 റണ്‍സെടുത്ത നാസ്മുല് ഹുസെയ്ന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറര്‍.
മറുപടിയില്‍ 48.4 ഓവറില്‍ 197 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. ചാംപ്യന്മാര്ക്കു വേണ്ടി സെഞ്ച്വറിയുമായി ഓപണര്‍ ലിയാം സ്മിത്ത് (100) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഫലം കണ്ടില്ല. 146 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിങ്സ്.
ബംഗ്ലാദേശിനു വേണ്ടി മെഹദി ഹസന് മിറാസും മുഹമ്മദ് സെയ്ഫുദീനും മൂന്നു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
അതേസമയം, ഡാന്‍ ലാവ്റന്സിന്റെയും (174) ജാക്ക് ബുര്നഹാമിന്റെയും (148) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഫിജിക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ ജയം നേടിക്കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 371 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 27.3 ഓവറില്‍ 72 റണ്‍സിന് ഫിജിയുടെ ചെറുത്ത് നില്‍പ്പ് അവസാനിച്ചു. ഇംഗ്ലണ്ടിനു വേണ്ടി സാക്വിബ് മഹ്മൂദും ഷാം ഖുറാനുംമൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 150 പന്തില്‍ 25 ബൗണ്ടറിയും ഒരു സിക്സറും അടിച്ചാണ് ലാവ്റന്‍സ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോററായത്. 137 പന്തില്‍ 19 ബൗണ്ടറിയും നാല് സിക്സറും ഉള്‍പ്പെടുന്നതാണ് ബുര്നഹാമിന്റെ ഇന്നിങ്സ്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT