ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി കൂറുമാറി
BY Sumeera SMR27 Oct 2015 2:42 AM GMT
Sumeera SMR27 Oct 2015 2:42 AM GMT
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം സാക്ഷി അനൂപ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. പോലിസ് ബലം പ്രയോഗിച്ചു പറയിപ്പിച്ച മൊഴിയാണിതെന്ന് അനൂപ് കോടതിയെ അറിയിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അനൂപ്. കാര്‍ അമിതവേഗത്തിലെത്തി ഇടിക്കുകയായിരുന്നുവെന്നാണ് അനൂപ് നല്കിയ ആദ്യ മൊഴി. നിസാം തന്നെ മര്‍ദ്ദിച്ചതായും അനൂപ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ആക്രമണം താന്‍ കണ്ടിട്ടില്ലെന്നാണ് അനൂപ് ഇന്നലെ കോടതില്‍ പറഞ്ഞത്.
വിചാരണയുടെ ആദ്യ ദിവസം തന്നെ ആദ്യ സാക്ഷിമൊഴി മാറ്റിയതു പ്രോസിക്യൂഷനു തിരിച്ചടിയായി. പണത്തിന്റെ സ്വാധീനമാണ് മൊഴിമാറ്റലിനു പിന്നിലെന്ന് ചന്ദ്രബോസിന്റെ കുടുംബം ആരോപിച്ചു. നിസാമിന്റെ ഭാര്യ ഉള്‍പ്പെടെ 111 പേരെയാണ് സാക്ഷികളായി പ്രോസിക്യൂഷന് വിസ്തരിക്കുന്നത്. സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി ജഡ്ജിക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി 29നു പുലര്‍ച്ചെയാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ ഫെബ്രൂവരി 16നു മരിച്ചു. കൊലപാതകത്തിലെ ഏക പ്രതി നിസാം ആക്രമണത്തിന്റെ അന്നു മുതല്‍ ജയിലിലാണ്. ചന്ദ്രബോസിനോടുള്ള മുന്‍വൈരാഗ്യം മൂലം ആഡംബര കാര്‍ ഇടിപ്പിച്ച് നിസാം കൊന്നുവെന്നാണ് കുറ്റപത്രത്തില്‍ പോലിസ് വ്യക്തമാക്കിയിരിക്കുന്നത്. ചന്ദ്രബോസിന്റെ മരണമൊഴിയും രക്തം പുരണ്ട വസ്ത്രങ്ങളും അടക്കം പ്രധാന തെളിവുകളില്ലാത്ത കേസില്‍ സാക്ഷിമൊഴികളാണ് നിര്‍ണായകം. നവംബര്‍ 18ന് വിചാരണ പൂര്‍ത്തിയാക്കി 30നകം വിധി പറയാനാണ് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ശ്രമം.
വിചാരണയുടെ ആദ്യ ദിവസം തന്നെ ആദ്യ സാക്ഷിമൊഴി മാറ്റിയതു പ്രോസിക്യൂഷനു തിരിച്ചടിയായി. പണത്തിന്റെ സ്വാധീനമാണ് മൊഴിമാറ്റലിനു പിന്നിലെന്ന് ചന്ദ്രബോസിന്റെ കുടുംബം ആരോപിച്ചു. നിസാമിന്റെ ഭാര്യ ഉള്‍പ്പെടെ 111 പേരെയാണ് സാക്ഷികളായി പ്രോസിക്യൂഷന് വിസ്തരിക്കുന്നത്. സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി ജഡ്ജിക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി 29നു പുലര്‍ച്ചെയാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ ഫെബ്രൂവരി 16നു മരിച്ചു. കൊലപാതകത്തിലെ ഏക പ്രതി നിസാം ആക്രമണത്തിന്റെ അന്നു മുതല്‍ ജയിലിലാണ്. ചന്ദ്രബോസിനോടുള്ള മുന്‍വൈരാഗ്യം മൂലം ആഡംബര കാര്‍ ഇടിപ്പിച്ച് നിസാം കൊന്നുവെന്നാണ് കുറ്റപത്രത്തില്‍ പോലിസ് വ്യക്തമാക്കിയിരിക്കുന്നത്. ചന്ദ്രബോസിന്റെ മരണമൊഴിയും രക്തം പുരണ്ട വസ്ത്രങ്ങളും അടക്കം പ്രധാന തെളിവുകളില്ലാത്ത കേസില്‍ സാക്ഷിമൊഴികളാണ് നിര്‍ണായകം. നവംബര്‍ 18ന് വിചാരണ പൂര്‍ത്തിയാക്കി 30നകം വിധി പറയാനാണ് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ശ്രമം.
Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT