ചന്ദനമോഷണം മറയ്ക്കാന്‍ കൊലപാതകം; മൂന്നുപേര്‍ പിടിയില്‍

മറയൂര്‍:ചന്ദനമോഷണ സംഘം യുവാവിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി. പ്രതികള്‍ അറസ്റ്റില്‍. മറയൂര്‍ പള്ളനാട് സ്വദേശി മുരുകന്‍-ശാന്തി ദമ്പതികളുടെ മകന്‍ ചന്ദ്രബോസ്(18) ആണു കൊല്ലപ്പെട്ടത്. പ്രതികളായ മറയൂര്‍ സ്വദേശികളായ മണികണ്ഠന്‍( 20), നാഗരാജ്(21) ചട്ടമൂന്നാര്‍ സ്വദേശി വിനോദ്കുമാര്‍(25) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി പോലിസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച്ച ഉഡുമല്‍പേട്ട റെയില്‍വേട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിലാണ് ട്രാക്കില്‍ മൃതദേഹം കണ്ടത്.
ഫെബ്രുവരി ഏഴിന് ചന്ദനമോഷണക്കേസില്‍ ആറുപേരെ മറയൂര്‍ റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ചന്ദനമോഷണത്തെ കുറിച്ച് അറിയാമായിരുന്ന ചന്ദ്രബോസ് ഒളിവില്‍പോയി. മണികണ്ഠന്‍, നാഗരാജ്, വിനോദ്കുമാര്‍ എന്നിവര്‍ ചന്ദനമോഷണം നടത്തുകയും കടത്തികൊണ്ടുപോവുകയും ചെയ്തിരുന്നെങ്കിലും ഇവര്‍ക്കെതിരേ കേസുണ്ടായില്ല. ചന്ദ്രബോസ് കീഴടങ്ങിയാല്‍ തങ്ങള്‍ കേസില്‍ പ്രതികളാവുമെന്നു ഭീതിയിലായ ഇവര്‍ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it