Flash News

ഗോരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ നാലുപേര്‍ ഹിന്ദുമതം ഉപേക്ഷിച്ചു

ഗോരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ നാലുപേര്‍ ഹിന്ദുമതം ഉപേക്ഷിച്ചു
X
അഹമ്മദാബാദ്: ഉനയില്‍ ഗോരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ നാലുപേര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. ഇത്തരത്തില്‍ ഇരയായ മുഴുവന്‍ ദലിത് കുടുംബങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പുറത്ത് വരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.



2016 ജൂലൈയിലാണ് അശോക്, ബെച്ചര്‍, രമേശ്, വര്‍ഷം എന്നിവരെ ഗോരക്ഷകര്‍ നഗ്നരാക്കി മര്‍ദിച്ചത്.
ഗിര്‍ സോമനാഥ് ജില്ലയില്‍ ഉനയിലെ സമദിയാല ഗ്രാമത്തില്‍ മുപ്പത്തഞ്ചോളം ഗോരക്ഷ സമിതി പ്രവര്‍ത്തകര്‍ യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡും വടികളും കൊണ്ട് നഗ്‌നരാക്കി മര്‍ദ്ദിക്കുകയായിരുന്നു. അക്രമികളില്‍ കൂടുതല്‍പേരും ഗ്രാമത്തിന് പുറത്തുനിന്നുള്ളവരായിരുന്നു. സംഭവത്തില്‍ 16 പേരെ അറസ്റ്റുചെയ്തിരുന്നു. ചത്ത പശുവിന്റെ തോലുരിച്ചെന്ന പേരിലായിരുന്നു മര്‍ദ്ദനം.
Next Story

RELATED STORIES

Share it