ഗോരക്ഷകരുടെ മര്‍ദനത്തിനിരയായ ദലിതുകള്‍ ഹിന്ദുമതം വിട്ടു

അഹ്മദാബാദ്: ഉനയില്‍ ഗോരക്ഷകരുടെ മര്‍ദനത്തിനിരയായ നാലുപേര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. ഇത്തരത്തില്‍ ഇരയായ മുഴുവന്‍ ദലിത് കുടുംബങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പുറത്ത് വരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 2016 ജൂലൈയിലാണ് ഗിര്‍ സോമനാഥ് ജില്ലയില്‍ ഉനയിലെ സമദിയാല ഗ്രാമത്തില്‍ അശോക്, ബെച്ചര്‍, രമേശ്, വര്‍ഷം എന്നിവരെ ഗോരക്ഷകര്‍ നഗ്‌നരാക്കി മര്‍ദിച്ചത്. സംഭവത്തില്‍ 16 പേരെ അറസ്റ്റുചെയ്തിരുന്നു. ചത്ത പശുവിന്റെ തോലുരിച്ചെന്ന പേരിലായിരുന്നു മര്‍ദനം.
Next Story

RELATED STORIES

Share it