Flash News

ഗെയില്‍ സമരം: മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു

ഗെയില്‍ സമരം: മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു
X


മലപ്പുറം: മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടത്താനിരുന്ന ഗെയില്‍ വിരുദ്ധ സമരം പോലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്ന് മലപ്പുറം കുന്നുമ്മല്‍ ജങ്ഷനിലേക്ക് സമരം മാറ്റി. ഇന്നലെ നടന്ന പോലീസ് ലാത്തിചാര്‍ജിനും അറസ്റ്റിനുമെതിരെയാണ് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചിരുന്നത്. കലക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്ത നൂറുകണക്കിന് പ്രവര്‍ത്തകരെ പോലീസ്  തടയുകയായിരുന്നു. ഇതേതുടര്‍ന്നാണ് സമരം കുന്നുമ്മല്‍ ജങ്ഷനിലേക്ക് മാറ്റിയത്. സമരത്തില്‍ മുസ് ലിം ലീഗ്, എസ്ഡിപിഐ, പിഡിപി, ഐഎന്‍എല്‍, കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരെല്ലാം അണിനിരന്നിരുന്നു. ജങ്ഷനില്‍ നടന്ന പ്രതിഷേധ സംഘമത്തില്‍ പൂക്കോട്ടൂര്‍ പഞ്ചാത്ത് പ്രസിഡന്റ് പി എ സലാം,എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, സാദിഖ് നടുത്തൊടി, സിപി ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
അതേസമയം, ഗെയില്‍ സമരക്കാരോടുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുന്ന മുക്കം എരഞ്ഞിമാവ് പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. ഹര്‍ത്താലിനെ തുടര്‍ന്ന് സമരസമിതി റോഡ് ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ഇത് മാറ്റാന്‍ പൊലീസെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. എരഞ്ഞിമാവിനടുത്ത് ഗോതമ്പ്‌റോഡിലാണ് പൊലീസ് ലാത്തിവീശിയത്.
Next Story

RELATED STORIES

Share it