wayanad local

ഗൃഹപ്രവേശനം അമ്മയ്ക്കും മകനും ഒരുക്കിയത് അന്ത്യനിദ്ര

കണ്ണൂര്‍: നാട് വിറങ്ങലിച്ച പെരിങ്ങത്തൂര്‍ ബസ്സപകടത്തില്‍ മരിച്ച അമ്മയും മകനും നാട്ടിലെത്തിയത് ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാന്‍. ഇന്ന് മേനപ്രത്തെ വീട്ടില്‍ താമസിച്ച് നാളെ പയ്യന്നൂരില്‍ സൂഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് പോവാനൊരുങ്ങിയതായിരുന്നു ചൊക്ലി സ്വദേശി പ്രേമലതയും മകന്‍ പ്രജിത്തും. ബംഗളൂരുവില്‍ താമസമാക്കിയ പ്രജിത്തിന്റെ വിവാഹ ഒരുക്കങ്ങളും നടന്നുവരികയാണ്. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ക്ലീനര്‍ ജിതേഷ് അപകടത്തില്‍ മരണപ്പെട്ടു. ബാംഗ്ലൂരില്‍ നിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ്, യാത്രക്കാരെ പലയിടങ്ങളിലായി ഇറക്കിയ ശേഷം സ്ഥിരമായി നിര്‍ത്തിയിടാറുള്ള പന്തക്കലിലേക്ക് വരികയായിരുന്നു. ചൊക്ലിയില്‍ ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു പ്രേമലതയും പ്രജിത്തും. പെരിങ്ങത്തൂര്‍ പാലത്തിലേക്ക് ബസ് പ്രവേശിച്ച ഉടനെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ പ്രേമലതയും പ്രജിത്തും ആത്മസുഹൃത്തിന്റെ ഗൃഹ പ്രവേശ ചടങ്ങില്‍ പങ്കെടുക്കാനാണ് ബംഗളൂരുവില്‍ നിന്നു പുറപ്പെട്ടത്. എന്നാല്‍ വിധി അന്ത്യനിദ്രയാണൊരുക്കിയത്..
Next Story

RELATED STORIES

Share it