ഗൃഹപ്രവേശനം അമ്മയ്ക്കും മകനും ഒരുക്കിയത് അന്ത്യനിദ്ര
BY kasim kzm13 Dec 2017 3:30 AM GMT
kasim kzm13 Dec 2017 3:30 AM GMT
കണ്ണൂര്‍: നാട് വിറങ്ങലിച്ച പെരിങ്ങത്തൂര്‍ ബസ്സപകടത്തില്‍ മരിച്ച അമ്മയും മകനും നാട്ടിലെത്തിയത് ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാന്‍. ഇന്ന് മേനപ്രത്തെ വീട്ടില്‍ താമസിച്ച് നാളെ പയ്യന്നൂരില്‍ സൂഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് പോവാനൊരുങ്ങിയതായിരുന്നു ചൊക്ലി സ്വദേശി പ്രേമലതയും മകന് പ്രജിത്തും. ബംഗളൂരുവില്‍ താമസമാക്കിയ പ്രജിത്തിന്റെ വിവാഹ ഒരുക്കങ്ങളും നടന്നുവരികയാണ്. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ക്ലീനര്‍ ജിതേഷ് അപകടത്തില്‍ മരണപ്പെട്ടു. ബാംഗ്ലൂരില്‍ നിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ്, യാത്രക്കാരെ പലയിടങ്ങളിലായി ഇറക്കിയ ശേഷം സ്ഥിരമായി നിര്‍ത്തിയിടാറുള്ള പന്തക്കലിലേക്ക് വരികയായിരുന്നു. ചൊക്ലിയില്‍ ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു പ്രേമലതയും പ്രജിത്തും. പെരിങ്ങത്തൂര്‍ പാലത്തിലേക്ക് ബസ് പ്രവേശിച്ച ഉടനെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ പ്രേമലതയും പ്രജിത്തും ആത്മസുഹൃത്തിന്റെ ഗൃഹ പ്രവേശ ചടങ്ങില്‍ പങ്കെടുക്കാനാണ് ബംഗളൂരുവില്‍ നിന്നു പുറപ്പെട്ടത്. എന്നാല്‍ വിധി അന്ത്യനിദ്രയാണൊരുക്കിയത്..
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT