ഗുസ്മാന്റെ അറസ്റ്റിലേക്ക് നയിച്ചത് സിയാന്‍ പെന്നുമായുള്ള അഭിമുഖം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ജോക്വിന്‍ ഗുസ്മാന്റെ അറസ്റ്റിനു സഹായിച്ചത് ഹോളിവുഡ് നടന്‍ സിയാന്‍ പെന്നുമായി നടത്തിയ അഭിമുഖം.
ജയില്‍ ചാടി ദിവസങ്ങള്‍ക്കകം രഹസ്യ കേന്ദ്രത്തിലായിരുന്നു കൂടിക്കാഴ്ച. മെക്‌സിക്കന്‍ വനത്തില്‍ ഒക്ടോബറില്‍ നടന്ന അഭിമുഖം റോളിങ് സ്‌റ്റോണ്‍ വാരിക ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. വന്‍ സുരക്ഷാസംവിധാനങ്ങളുള്ള ആള്‍ട്ടിപ്ലാനോ ജയിലില്‍നിന്നും കഴിഞ്ഞ ജൂലൈയിലാണ് ഗുസ്മാന്‍ രക്ഷപ്പെട്ടത്. ഇയാളുടെ ഒളിയിടത്തില്‍ നടത്തിയ റെയ്ഡില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്മാന്‍ വീണ്ടും പിടിയിലായത്. പെന്നിന്റെ രഹസ്യ കൂടിക്കാഴ്ചയാണ് ഇയാളെ തിരിച്ച് ഗുസ്മാനെ ജയിലിലേക്കെത്തിച്ചതെന്ന് പേരു വെളിപ്പെടുത്താത്ത മെക്‌സിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗുസ്മാന് തന്റെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി സിനിമ നിര്‍മിക്കാനുള്ള താല്‍പര്യമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ലി ഗോമസ് പറഞ്ഞു. ഇതിനായി ഗുസ്മാന്‍ നടികളേയും നിര്‍മാതാക്കളേയും ബന്ധപ്പെട്ടതാണ് ഒളിയിടം കണ്ടെത്തുന്നതിനു സഹായിച്ചത്. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗുസ്മാനും പെന്നും ഏഴു മണിക്കൂറോളം നടത്തിയ അഭിമുഖമാണ് റോളിങ് സ്‌റ്റോണിലെ ലേഖനത്തിലുള്ളത്. ഉപഭോഗമില്ലെങ്കില്‍ വില്‍പ്പനയുമില്ലെന്ന ഗുസ്മാന്റെ ഉദ്ധരണിയും ലേഖനത്തിലുണ്ട്.
Next Story

RELATED STORIES

Share it