Flash News

ബസ് അപകടത്തില്‍ മരിച്ച 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ബസ് അപകടത്തില്‍ മരിച്ച 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
X

മുംബൈ: മഹാബലേശ്വറിലേക്കുള്ള 34 അംഗ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് 500 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍ 33 പേരാണ് മരിച്ചത്. ബാക്കി മൂന്ന് പേരുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് മഹാരാഷ്ട്ര പോലിസ് അറിയിച്ചു. അപകടത്തില്‍ ഒരാള്‍  അത്ഭുതകരമായി രക്ഷപ്പട്ടു. മരത്തില്‍ കുടുങ്ങി കിടന്നതാണ് രക്ഷപ്പെട്ട പ്രകാശ് സാവന്ത് ദേശായിക്ക് രക്ഷയായത്. മുബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയിലെ പൊലാഡ്പുരിന് സമീപം അംബേനാലി ഘട്ടിലാണ് അപകടം. രത്‌നഗിരി ജില്ലയിലെ ദാപ്പോളി ഡോ. ബാലസാഹേബ് സാവന്ത് കൊങ്കണ്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥരും ഡ്രൈവറും ഉള്‍പ്പടെ 34 പേരാണ് ബസിലുണ്ടായിരുന്നത്.
കീഴടങ്ങി.
Next Story

RELATED STORIES

Share it