ഗംഗേശാനന്ദയ്ക്ക് സംഘപരിവാര നേതാക്കളുമായി ഉറ്റബന്ധം

ഗംഗേശാനന്ദയ്ക്ക് സംഘപരിവാര നേതാക്കളുമായി ഉറ്റബന്ധം
X


തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചെടുത്ത സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ എന്ന ശ്രീഹരി(54) സംഘപരിവാരത്തിന്റെ ഉറ്റബന്ധു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായും ഹിന്ദു ഐക്യവേദി നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഗംഗേശാനന്ദ. സംഘപരിവാര നേതാക്കളുമായി സ്വാമി അടുത്തിടപഴകുന്നതിന്റെ തെളിവുകളും പുറത്തുവന്നു. കുമ്മനം രാജശേഖരനൊപ്പമുള്ള പടം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മലബാര്‍ മേഖലയിലെ 120 ക്ഷേത്രങ്ങളേറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ സമരരംഗത്ത് ഹിന്ദു ഐക്യവേദി നേതൃത്വത്തിലുണ്ടായിരുന്നു. അന്ന് ഹിന്ദു ഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരനൊപ്പം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച സംഘത്തില്‍ പ്രധാനിയായിരുന്നു ഗംഗേശാനന്ദ. എറണാകുളം കോലഞ്ചേരി സ്വദേശിയായ സ്വാമി അവിടെ ചായക്കട നടത്തിയിരുന്നു. പിന്നീട് നാട്ടുകാരെ പറ്റിച്ചു മുങ്ങി. സ്വാമിയായി കളംമാറിയ ശ്രീഹരി തിരുവനന്തപുരത്തും ഹോട്ടല്‍ നടത്തിയിരുന്നു. എന്നാല്‍, സ്വാമിയുമായി ബന്ധമൊന്നുമില്ലെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ചില യോഗങ്ങളിലും മറ്റും ഇയാളെ കണ്ടിരുന്നെങ്കിലും ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. തിരുവനന്തപുരം പേട്ട കണ്ണംമ്മൂലയിലെ ഒരു സ്ഥലത്തിന്റെ പേരില്‍ നടന്ന സമരവുമായി ബന്ധപ്പെട്ടാണ് സ്വാമി തിരുവനന്തപുരത്ത് സജീവമാവുന്നത്. അന്നുതൊട്ടാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധംസ്ഥാപിക്കുന്നതും.
Next Story

RELATED STORIES

Share it