Flash News

ഖത്തര്‍ ഭരണാധികാരിയുടെ ചിത്രം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയില്‍

കൊടുങ്ങല്ലൂര്‍: ഖത്തര്‍ ഭരണാധികാരിയായ ശെയ്ഖ് തമീം ബിന്‍ അല്‍ത്താനിയുടെ പൂര്‍ണകായചിത്രം ലോകത്തെ വിഖ്യാത ചിത്രകാരന്‍മാരെ കൊണ്ട് വരച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചു കോടി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി പിടിയില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളയ്ക്കല്‍ സുനില്‍ മേനോനെ(47)യാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ എറണാകുളത്തു നിന്നു പിടികൂടിയത്. റൂറല്‍ എസ്പി എം കെ പുഷ്‌കരന്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
2018 ഫെബ്രുവരിയിലാണ് സംഭവം. ഖത്തറില്‍ ഒരു കമ്പനിയില്‍ ഓഡിറ്റര്‍ ആയി ജോലി നോക്കിയിരുന്ന സുനില്‍ മേനോന്‍ അവിടെനിന്നു പോന്ന ശേഷമാണ് ദോഹയില്‍ ജോലിനോക്കിയിരുന്ന കാലയളവി ല്‍ മ്യൂസിയത്തിലെ സംവിധാനം മനസ്സിലാക്കുന്നത്. അതിനു ശേഷം സിങ്കപ്പൂര്‍, തായ്‌ലന്‍ഡ്, മലേസ്യ, ആഫ്രിക്കന്‍ രാജ്യങ്ങ ള്‍, ബംഗ്ലാദേശ്, ഇന്ത്യയിലെ കൊല്‍ക്കത്ത, ആഗ്ര, ജയ്പൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പുരാവസ്തു ശേഖരങ്ങളുടെ ചിത്രങ്ങള്‍ ഇ ന്റര്‍നെറ്റില്‍ നിന്നു ശേഖരിച്ച് സിഡികള്‍ മ്യൂസിയത്തിന് സമര്‍പ്പിച്ചെങ്കിലും മ്യൂസിയം അധികൃതര്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് അമേരിക്കയിലെ ഓണ്‍ലൈന്‍ ബിസിനസ് കമ്പനി എന്ന പേരില്‍ വ്യാജ അഡ്രസ് ഉണ്ടാക്കി ഖത്തര്‍ മ്യൂസിയത്തിന്റെ ചെയര്‍പേഴ്‌സനായ ഖത്ത ര്‍ രാജാവിന്റെ സഹോദരിയുടെ പേരില്‍ ഈ-മെയില്‍ ചെയ്ത് കബളിപ്പിച്ചാണ് അഞ്ചു കോടി അഞ്ചു ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. രാജാവിന്റെ ചിത്രങ്ങള്‍ പ്രമുഖരായ ചിത്രകാരന്‍മാരെ കൊണ്ട് തുകല്‍, മാറ്റില്‍ ഗോള്‍, കോപ്പര്‍ ഫ്രെയിമുകളില്‍ വരച്ചു നല്‍കാമെന്നുള്ള കരാര്‍ വ്യാജ ഇ-മെയില്‍ അഡ്രസിലൂടെ മ്യൂസിയം അധികൃതര്‍ക്ക് നല്‍കുകയായിരുന്നു. 10 ചിത്രങ്ങള്‍ക്ക് 10 കോടി 10 ലക്ഷം രൂപയായിരുന്നു കരാര്‍. രാജകുടുംബാംഗത്തിന്റെ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് മ്യൂസിയം അധികൃതര്‍ അഡ്വാന്‍സ് തുകയായി അഞ്ചു കോടി അഞ്ചു ലക്ഷം സുനില്‍ മേനോന്റെ കൊടുങ്ങല്ലൂര്‍ എസ്ബിഐ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഇയാള്‍ മ്യൂസിയവുമായി ബന്ധപ്പെടാതിരുന്നപ്പോളാണ് തട്ടിപ്പ് മനസ്സിലായത്. തട്ടിപ്പിലൂടെ പണം ലഭിച്ച ശേഷം സുനില്‍ കുടുംബത്തോടൊപ്പം ബാങ്കോക്കിലും പട്ടായയിലും ടൂര്‍ പോയിരുന്നു. 23 ലക്ഷം രൂപ വിലവരുന്ന ജീപ്പ് കോംപസ് വാഹനവും വാങ്ങി. 15 ലക്ഷം രൂപയോളം ബന്ധുക്കള്‍ക്ക് നല്‍കി. നാലു കോടി രൂപ ഒരു കോടി രൂപ വീതം നാലു ബാങ്കില്‍ എഫ്ഡി ആയും 60 ലക്ഷം രൂപയോളം സേവിങ്‌സിലേക്കും പിന്‍വലിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ സിഐ പി സി ബിജുകുമാറും അന്വേഷണസംഘാംഗങ്ങളായ എസ് ഐ എസ് വിനോദ്കുമാര്‍, എഎസ്‌ഐ ഫ്രാന്‍സിസ്, സീനിയര്‍ സിപിഒമാരായ സജ്ജയന്‍, സുനില്‍, കെ എം മുഹമ്മദ്, അഷ്‌റഫ്, എം കെ ഗോപി, ഷിബു, സിപിഒമാരായ ഗോപന്‍, ഇ എസ് ജീവന്‍, മനോജ് എസ് സുജിത്ത്, ജിതിന്‍ ജോയ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it