ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന പ്രതിയെ രക്ഷിക്കാന്‍ ശ്രമം
BY kasim kzm25 Dec 2017 3:47 AM GMT
kasim kzm25 Dec 2017 3:47 AM GMT
വൈപ്പിന്‍: ഞാറക്കല്‍ പെരുമ്പിള്ളിയില്‍ രാത്രി സമയത്ത് യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന പ്രതിയായ മുന്‍ കൊലക്കേസ് പ്രതിയെ രക്ഷിക്കാന്‍ പോലിസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായി ആക്ഷേപം.
കൂടാതെ കൊട്ടേഷന്‍ നല്കിയ പ്ലസ്വണ് വിദ്യാര്‍ഥിയെ ഒഴിവാക്കാനും ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുള്ളതായി സൂചനകളുണ്ട്. അതേസമയം യഥാര്‍ഥപ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നും യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും പോലിസ് വഴിപ്പെടില്ലെന്നുമുള്ള സൂചനകള്‍ പോലിസും നല്‍കുന്നുണ്ട്.
ഫോര്ട്ട്വൈപ്പിന് സ്വദേശി പുത്തന്‍വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് കുരിശിങ്കല്‍ ആല്‍ഫ്രഡ് പോള്‍(18) എന്നിവരാണ് ക്വട്ടേഷന്‍ സംഘത്തിന്റെ വധശ്രമത്തിനു ഇരയായവര്‍. ആക്രമം നടക്കുന്നതിനിടെ ഇതുവഴി വന്ന ഞാറക്കല്‍ പോലിസ് സ്റ്റേഷനില്‍ ജോലി നോക്കിയിരുന്ന ഒരു മുന്‍ പോലിസുകാരനെ കണ്ട് തിരിച്ചറിഞ്ഞതോടെയാണ് പ്രതികള്‍ അക്രമം മതിയാക്കി ഓടി രക്ഷപ്പെട്ടതത്രേ. ബൈക്കില്‍ എത്തിയ പ്രതികള്‍ ബൈക്കില്‍ തന്നെയാണ് രക്ഷപ്പെട്ടതും. അക്രമത്തിന് ഇരയായ യുവാക്കള്‍ തലക്കും ദേഹത്തും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.
സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിനായിട്ടില്ല. പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പോലിസ് ഭാക്ഷ്യം.
കൂടാതെ കൊട്ടേഷന്‍ നല്കിയ പ്ലസ്വണ് വിദ്യാര്‍ഥിയെ ഒഴിവാക്കാനും ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുള്ളതായി സൂചനകളുണ്ട്. അതേസമയം യഥാര്‍ഥപ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നും യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും പോലിസ് വഴിപ്പെടില്ലെന്നുമുള്ള സൂചനകള്‍ പോലിസും നല്‍കുന്നുണ്ട്.
ഫോര്ട്ട്വൈപ്പിന് സ്വദേശി പുത്തന്‍വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് കുരിശിങ്കല്‍ ആല്‍ഫ്രഡ് പോള്‍(18) എന്നിവരാണ് ക്വട്ടേഷന്‍ സംഘത്തിന്റെ വധശ്രമത്തിനു ഇരയായവര്‍. ആക്രമം നടക്കുന്നതിനിടെ ഇതുവഴി വന്ന ഞാറക്കല്‍ പോലിസ് സ്റ്റേഷനില്‍ ജോലി നോക്കിയിരുന്ന ഒരു മുന്‍ പോലിസുകാരനെ കണ്ട് തിരിച്ചറിഞ്ഞതോടെയാണ് പ്രതികള്‍ അക്രമം മതിയാക്കി ഓടി രക്ഷപ്പെട്ടതത്രേ. ബൈക്കില്‍ എത്തിയ പ്രതികള്‍ ബൈക്കില്‍ തന്നെയാണ് രക്ഷപ്പെട്ടതും. അക്രമത്തിന് ഇരയായ യുവാക്കള്‍ തലക്കും ദേഹത്തും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.
സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിനായിട്ടില്ല. പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പോലിസ് ഭാക്ഷ്യം.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT