ക്രമസമാധാനം: ബിഹാര്‍ ഭരണ കക്ഷികള്‍ക്കിടയില്‍ വാക്പോര്
BY Sumeera SMR1 Jan 2016 4:58 AM GMT
Sumeera SMR1 Jan 2016 4:58 AM GMT
പട്ന: ബിഹാറില്‍ അടുത്തിടെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണകക്ഷികള്‍ക്കിടയില്‍ തുറന്ന പോര്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ആര്‍ജെഡി നേതാവുമായ രഘുബര്പ്രസാദ് സിങ് ആണ് തര്‍ക്കത്തിന് തുടക്കംകുറിച്ചത്. സര്‍ക്കാരിന്റെ നായകന് എന്ന നിലയില്‍ സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ നിതീഷ്കുമാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം രണ്ട് എന്‍ജിനീയര്‍മാര്‍ വെടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സിങിന്റെ ആരോപണം. രഘുബര്പ്രസാദിന്റെ പ്രസ്താവന തള്ളി ജെഡിയു നേതാവും മുന്‍ മന്ത്രിയുമായ ശ്യാം രജക് രംഗത്തെത്തി. രഘുബര്പ്രസാദ് മന്ത്രിയായ കാലമായിരുന്നു ബിഹാറിന്റെ മോശപ്പെട്ട ദിനങ്ങള്‍. ക്രമസമാധാനപരിപാലനം സംബന്ധിച്ച് അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമില്ലെന്നും ശ്യാം രജക് പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT