കോള്‍ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍

തൃശൂര്‍: പുതൂര്‍ക്കര സ്വദേശിയായ കോള്‍ടാക്‌സി ഡ്രൈവറെ ബംഗളൂരു ഹൊസൂരില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുതൂര്‍ക്കര സ്വദേശി തറയില്‍ വീട്ടില്‍ സോമന്റെ മകന്‍ റിന്‍സനാണു മരിച്ചത്. റിട്ടയേര്‍ഡ് പട്ടാളക്കാരനായ സോമനും കുടുംബവും വര്‍ഷങ്ങളായി ബംഗളൂരുവില്‍ സ്ഥിരതാമസക്കാരാണ്.
ഒലെ കോള്‍ടാക്‌സി ഡ്രൈവറായ റിന്‍സന്റെ കാറിന് കഴിഞ്ഞ 18നു രാത്രി 11.30നാണ് അവസാന ട്രിപ്പ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിന് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വാഹനം തട്ടിയെടുക്കാന്‍ നടത്തിയ കൊലപാതകമാണെന്നാണ്് സംശയം.
ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷമാണു റിന്‍സനെ കൊലപ്പെടുത്തിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. റിന്‍സന്റെ ദേഹമാസകലം സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുണ്ട്. തലയുടെ പുറകില്‍ ആഴത്തില്‍ മുറിവേറ്റ പാടുകളുമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഏഴുദിവസം മുമ്പാണു റിന്‍സനെ കാണാതാവുന്നത്. റിന്‍സന്‍ ഓടിച്ചിരുന്ന കാറില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നതായാണു സൂചന. ഹൊസൂരിലെ ടോള്‍ ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. റിന്‍സന്റെ മൃതദേഹം ഒളരിയിലുള്ള പിതാവിന്റെ ജ്യേഷ്ഠന്‍ ഡേവിഡിന്റെ വീട്ടിലെത്തിച്ച് ഇന്നു രാവിലെ ഒളരി പള്ളിയില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it