കോണ്‍ഗ്രസ് ഒന്നാം നമ്പര്‍ പാര്‍ട്ടിയാകുമെന്ന് ശിവസേന എംപി

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് സംസ്ഥാനത്തെ നമ്പര്‍ വണ്‍ പാര്‍ട്ടിയാകുമെന്ന് പ്രഖ്യാപിച്ച് ശിവസേന. സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയാലും ബിജെപിക്ക് തിരഞ്ഞെടുപ്പുഫലം കനത്ത തിരിച്ചടിയാകുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം തുടരുമെങ്കിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായി തുടരുമെന്ന് അര്‍ഥമാക്കേണ്ടതില്ല.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറാന്‍ കേന്ദ്രസര്‍ക്കാര്‍ സംവിധാനവും ഒപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരും സംസ്ഥാനത്തു തന്നെയാണ്. സംസ്ഥാനത്തെ സ്തംഭനാവസ്ഥയിലാക്കിയിട്ട് മുഖ്യമന്ത്രിമാരെല്ലാം കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനാണ് സമയം കണ്ടെത്തുന്നത്. ഇതെല്ലാം രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും എംപി പറഞ്ഞു.
ഉത്തര്‍പ്രദേശ് ദുരിതഭൂമിയായപ്പോഴും യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ തന്നെ പ്രചാരണത്തിനാണ് ശ്രദ്ധ നല്‍കിയത്. പ്രധാനമന്ത്രി ഡസന്‍കണക്കിനു റാലിയിലാണ് പങ്കെടുക്കുന്നത്. രാഹുലിന്റെ സംഘാടനമികവില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്നും എംപി പറഞ്ഞു.
Next Story

RELATED STORIES

Share it