Idukki local

കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ ഷെമീര്‍ മേച്ചേരിയുടെ മുന്നേറ്റം

അടിമാലി: ഇരുമ്പുപാലത്ത് പിന്നാക്ക ജനവിഭാഗങ്ങളുടെ പിന്തുണയോടെ മല്‍സരിക്കുന്ന ജനകീയ സ്ഥാനാര്‍ഥിയുടെ മുന്നേറ്റം. അടിമാലി പഞ്ചായത്തിലെ ഇരുമ്പുപാലം വാര്‍ഡില്‍ മല്‍സരിക്കുന്ന ഷെമീര്‍ മേച്ചേരിയാണ് വിജയമുറപ്പിക്കുന്നത്.ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന ഷെമീറിന് വന്‍ ജനപിന്തുണയാണുള്ളത്. മുന്‍കാലങ്ങളില്‍ ഇടതു വലതു മുന്നണികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന നൂറിലധികം ദലിത് വോട്ടര്‍മാര്‍ ജനകീയ സ്ഥാനാര്‍ഥി ഷെമീറിന് പരസ്യ പിന്തുണയുമായി രംഗത്തെത്തി.
ഇവര്‍ സ്ഥാനാര്‍ഥിക്കൊപ്പം വീടുകളില്‍ നേരിട്ടെത്തി വോട്ടു തേടുകയാണ്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ കണ്ണട പരിചയപ്പെടുത്തുന്നു.മുന്‍കാലങ്ങളില്‍ വഞ്ചിച്ച ഇടതു -വലതു ജനപ്രതിനിധികളുടെ തട്ടിപ്പുകള്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നു.
ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡില്‍ ഭരണ കക്ഷിക്കാര്‍ വന്‍തോതില്‍ പണമിറക്കുന്നതായി ആക്ഷേപമുണ്ട്. പലരെയും രാത്രികളില്‍ വീടുകളിലെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചതായും പരതിയുണ്ട്.ഇടതുപക്ഷം അപ്രസക്തമായ വാര്‍ഡില്‍ ലീഗും-ജനകീയ പിന്തുണയുള്ള സ്ഥാനാര്‍ഥിയുമായാണ് പ്രധാന മല്‍സരം. ബിജെപി സംഘപരിവാര വോട്ടുകള്‍ അനുകൂലമാക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്.
ദലിതുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനി മേഖലയിലെ വീടുകളില്‍ ലീഗിലെ പ്രാദേശിക നേതാക്കള്‍ രാത്രിയിലെത്തി വോട്ടു മറിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജനകീയ മുന്നണി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടുകാര്‍ ശ്രമം വിഫലമാക്കി. പഞ്ചായത്തില്‍ ഏറ്റവും വീറും വാശിയുമേറിയ പോരാട്ടം നടക്കുന്നതും ഇരുമ്പുപാലത്താണ്.
Next Story

RELATED STORIES

Share it