കോംഗോയില്‍ ആക്രമണം; യുഎന്‍ സൈനികര്‍ കൊല്ലപ്പെട്ടു
BY kasim kzm10 Dec 2017 2:12 AM GMT
kasim kzm10 Dec 2017 2:12 AM GMT
കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ ഗോമയില്‍ 15 യുഎന്‍ സമാധാന സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ താന്‍സാനിയന്‍ സ്വദേശികളാണ്. ആക്രമണത്തില്‍ 53 പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് അറിയിച്ചു. മൂന്നു സൈനികരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. താന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗുഫുലി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. കോംഗോ ഡെമോക്രാറ്റിക് റിപബ്ലിക്കിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് യുഎന്‍ സമാധാന സൈനികരെ വിന്യസിച്ചത്. അപരാധികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നു കോംഗോ അധികൃതരോട് യുഎന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ യുഎന്‍ രക്ഷാസമിതി അനുശോചിച്ചു. ആക്രമണത്തിനു പിന്നില്‍ ഉഗാണ്ടന്‍ വിമത സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് ആണെന്നാണു കരുതുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT