കൊല്ലിച്ചവരെ കണ്ടെത്താന്‍ ഏതറ്റംവരെയും പോവും: ഷുക്കൂറിന്റെ മാതാവ്

കണ്ണൂര്‍: തന്റെ മകനെ കൊല്ലിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെയും പോവുമെന്ന് ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക. കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിച്ചിരുന്നു.
സിബിഐ ഏറ്റെടുക്കുന്നതോടെ കൂടുതല്‍ അന്വേഷണം ഉണ്ടാവുമെന്നാണു കരുതുന്നത്. മകനില്ലാത്ത നാലു വര്‍ഷം ഞാന്‍ അനുഭവിച്ച വേദന ആര്‍ക്കും അളക്കാന്‍പറ്റില്ല. ക്രൂരമായാണ് അവര്‍ എന്റെ മകനെ ഇല്ലാതാക്കിയത്. എന്തു തെറ്റുചെയ്തിട്ടാണ് അവരവനെ കൊന്നത്. അതുകൊണ്ട് അവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമപോരാട്ടം തുടരും. സിബിഐ അന്വേഷണം പ്രതീക്ഷ നല്‍കുന്നുണ്ട്. കേസന്വേഷണത്തിന് കരുത്തുപകര്‍ന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ട്.
സാധാരണക്കാരായ ജനങ്ങളുടെ പ്രാര്‍ഥനയാണ് ഞങ്ങളുടെ ആശ്വാസം. ഷുക്കൂറിന്റെ നന്മയുള്ള ജീവിതത്തെ ഇല്ലാതാക്കിയവര്‍ക്ക് അല്ലാഹു മാപ്പുകൊടുക്കില്ല. നാലു വര്‍ഷമായി ഞാനൊഴുക്കിയ കണ്ണീരിന്റെ ഫലമാണ് ഈ വിധി. മറ്റൊരു മാതാവിനും എന്റെ അവസ്ഥയുണ്ടായിക്കൂടെന്നും ആത്തിക്ക പറഞ്ഞു.
Next Story

RELATED STORIES

Share it