Flash News

കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ യുവനേതാവ്

കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ യുവനേതാവ്
X
dyfi

കോഴിക്കോട് :കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എ എം റഷീദ്. കല്ലാച്ചി ബിനു വധക്കേസിലെ ബാക്കിയുള്ള പ്രതികളെ കൊല്ലുമെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. സിപിഎം നേതാവ് എം വി ജയരാജന്‍ വേദിയിലിരിക്കെയാണ് റഷീദിന്റെ വിവാദ പ്രസംഗം. ഒരു സഖാവിന്റെ രോമത്തിന് പോറലേറ്റാല്‍ അന്ന് അവസാനിപ്പിക്കും എസ്ഡിപിഐ എന്ന പ്രസ്ഥാനത്തെയും പ്രസംഗത്തില്‍ പറയുന്നു.

റഷീദിന്റെ പ്രസംഗത്തിന്റെ രൂപം
ബിനു വധക്കേസിലെ നാലാം പ്രതിയാണ് നിസാര്‍. നാലാം പ്രതിക്കാണ് ഈ സമ്മാനം. ഒന്ന് രണ്ട് മൂന്ന് ഒക്കെ ബാക്കി കിടക്കുകയാണ് മനസിലാക്കിക്കോ...നാലാം പ്രതിക്ക് തീരുമാനിച്ചത് നാലാം പ്രതിക്ക് കിട്ടി എന്ന് കണക്കാക്കിയാല്‍ മതി. ബാക്കി പ്രതികള്‍ പുറത്ത് നില്‍ക്കുകയാണ്. സഖാവ് ബിനുവിന്റെ ചോര കല്ലാച്ചിയിലെ തെരുവുവീഥികളില്‍ വീണത് സത്യമാണെങ്കില്‍ അതിന് പകരം ചോദിക്കുമെന്ന് ചങ്കുപൊട്ടുമാറുച്ചത്തില്‍ ഞങ്ങളുടെ സഖാക്കള്‍ പത്തുപതിനാല് വര്‍ഷം ആര്‍ത്തിരമ്പി വിളിച്ചത് വെറുതെ ഒരു രക്തസാക്ഷിത്വത്തിന്റെ വൈകാരികമായ ആവേശത്തിലല്ല. അത് ചെയ്യാന്‍ തന്നെയായിരുന്നു.
തൂണേരിയിലെ ഷിബിനെ കൊലപ്പെടുത്തിയ തെയ്യമ്പാടി ഇസ് മായിലിനും ഗ്രൂപ്പിനും ഒരു പ്രൊട്ടക്ഷന്‍ സംഘം ഉണ്ട്. പരിശീലനം കിട്ടിയ ആളുകള്‍. എത്രകാലം ഈ പ്രൊട്ടക്ഷന്‍ കൊണ്ട് നടക്കും. ഞങ്ങള്‍ക്ക് ഇതേ പറയാനുള്ളൂ. ഇതിനൊക്ക കണക്കുതീര്‍ത്തു മറുപടി കൊടുത്തുകൊണ്ടല്ലാതെ ഈ പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനാകില്ല. അത് തീര്‍ക്കണ്ട സമയത്ത് തീര്‍ത്തിരിക്കും. ഈ സംഭവത്തിന്റെ ഭാഗമായി കുറ്റിയാടിയിലോ കല്ലാച്ചിയിലോ ഞങ്ങളുടെ ഈ കൊടിപിടിക്കുന്ന ഏതെങ്കിലും ഒരു സഖാവിന്റെ രോമത്തിന് പോറലേറ്റാല്‍ അന്ന് അവസാനിപ്പിക്കും എസ്ഡിപിഐ എന്ന പ്രസ്ഥാനത്തെ.
Next Story

RELATED STORIES

Share it