കൊലപാതക ശ്രമം: പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

തൃശൂര്‍: മുന്‍വിരോധത്തില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊട്ടിപ്പാള്‍ നെടുമ്പാള്‍ വടക്കുംമുറി കോളനിയില്‍ വടക്കൂട്ട് വീട്ടില്‍ രാമദാസനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 2009 മെയ് 25നാണ് കേസിനാസ്പദമായ സംഭവം. നെടുമ്പാള്‍ വടക്കുമുറി കോളനി പാലിയന്‍ വീട്ടില്‍ അഭിലാഷ് (33), തൊഴുക്കുട്ട് വീട്ടില്‍ അജിത്ത് (32), പറപ്പൂക്കര ജൂബിലി നഗര്‍ ചെറുവാള്‍ മരാശ്ശേരി വീട്ടില്‍ ശരത് (29) എന്ന ശരവണന്‍ എന്നിവരെയാണ് തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജി നിസാര്‍ അഹ്മദ് ശിക്ഷിച്ചത്. പുതുക്കാട് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഇപ്പോഴത്തെ തൃശൂര്‍ സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സുനില്‍, അഡ്വക്കറ്റുമാരായ റണ്‍സിന്‍, അമീര്‍ ഹാജരായി.

Next Story

RELATED STORIES

Share it