കൊലപാതക ശ്രമംഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് ഉള്‍പ്പെടെ പത്തു പേര്‍ക്ക് രണ്ടു വര്‍ഷം കഠിന തടവ്

ചാവക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകരെ മാരകായുധങ്ങളുമായെത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം പത്തു പേര്‍ക്ക് രണ്ടു വര്‍ഷം കഠിന തടവ്.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പെരുമ്പിലാവ് കണ്ണാടിവളപ്പില്‍ ജയന്‍ (33), സിപിഎം പെരുമ്പിലാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദ്, സിപിഎം പ്രവര്‍ത്തകരായ പെരുമ്പിലാവ് കുറുപ്പിന്റെ വളപ്പില്‍ ഗണേശന്‍ (25), കോട്ടോ ല്‍ കരിക്കാട് ആണ്ടിപ്പാട്ടി ല്‍ ആഷിഖ് (24), കടവല്ലൂര്‍ കോത്തുള്ളിപറമ്പില്‍ മണികണ്ഠന്‍ (36), കോട്ടോല്‍ കരിക്കാട് പൂക്കയില്‍ അസീസ് (50), കരിക്കാട് വല്ലശ്ശേരി അഷ്‌റഫ് (28), കടവല്ലൂര്‍ കണിയത്ത് പറമ്പില്‍ സുരേഷ് (35), മൊയ്തുട്ടി (ചോപ്ര), കരിക്കാട് കാളിയത്ത് പ്ലാക്കാവ് ജാവേദ് (25) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി കെ എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്.
2014 ജനുവരി 16ന് പെരുമ്പിലാവില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം. സിപിഎം പ്രവര്‍ത്തകനായിരുന്ന നൗഫല്‍ പാര്‍ട്ടി വിട്ട് എസ്ഡിപിഐയില്‍ ചേര്‍ന്നിരുന്നു. ഈ വിരോധത്തില്‍ സംഘം ചേര്‍ന്ന സിപിഎമ്മുകാര്‍ നൗഫലിനെയും എസ്ഡിപിഐ പ്രവര്‍ത്തകരായ മജീദ്, അബൂബക്കര്‍ (ജാഷി) എന്നിവരെയും വാള്‍, ഇടിക്കട്ട, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മജീദിനും അബൂബക്കറിനും തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനു വേണ്ടി കെ ബി സുനില്‍ കുമാര്‍, രജിത്ത് പുന്ന ഹാജരായി. പ്രതികള്‍ക്കു വേണ്ടി കെ എസ് ബിനോയ് ഹാജരായി.





Next Story

RELATED STORIES

Share it