കൊലപാതകത്തിന് തുമ്പായില്ല; കുടുംബം നിരാഹാരമനുഷ്ഠിച്ചു
BY kasim kzm19 July 2018 3:37 AM GMT
kasim kzm19 July 2018 3:37 AM GMT
കോഴിക്കോട്: നിലമ്പൂര്‍ കുറുംബലങ്ങോട് വെള്ളിമുറ്റം ബാവക്കുത്ത് ഹൈദ്രുവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈദ്രുവിന്റെ ഭാര്യ ആയിഷുമ്മയും ഏഴു മക്കളുമടങ്ങുന്ന കുടുംബം കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിന് മുമ്പില്‍ നിരാഹാരമനുഷ്ഠിച്ചു. കാലികളെ മേയ്ക്കാന്‍ പോയ ഹൈദ്രുവിനെ 2005 ജൂലൈ 18നാണ് ഏറമ്പാടം ഫോറസ്റ്റ് ഓഫിസിന്റെ അധീനതയിലുള്ള താല്‍ക്കാലിക ഷെഡിന് സമീപം മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം കൊലയാണെന്ന സംശയത്തില്‍ പോലിസ് അന്വേഷിച്ചെങ്കിലും 13 വര്‍ഷമായി ഇനിയും കൊലയാളികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നാട്ടുകാരോടൊപ്പം കുടുംബം അനിശ്ചിതകാല നിരാഹാരസമരത്തിനെത്തിയത്. ശരിയായ അന്വേഷണം നടക്കാത്തതാണ് പ്രതികളെ ഇനിയും കണ്ടെത്താനാവാത്തതിന് കാരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പറഞ്ഞു.
ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാവുമെന്ന ക്രൈംബ്രാഞ്ചിന്റെ ഉറപ്പിന്മേല് ആയിശുമ്മയും കുടുംബവും സമരസമിതിയും സമരം അവസാനിപ്പിച്ചു.
ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാവുമെന്ന ക്രൈംബ്രാഞ്ചിന്റെ ഉറപ്പിന്മേല് ആയിശുമ്മയും കുടുംബവും സമരസമിതിയും സമരം അവസാനിപ്പിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT