Flash News

കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി പിണറായി;സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും:അമിത് ഷാ

കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി പിണറായി;സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും:അമിത് ഷാ
X


കണ്ണൂര്‍: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പ്രസ്താവന. സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും അമിത്ഷാ പറഞ്ഞു. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ഡല്‍ഹി എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. ഗുരുദേവന്‍, ചട്ടമ്പി സ്വാമി, അയ്യങ്കാളി തുടങ്ങിയവരുടെ നാടായ കേരളം ഇന്ന് രക്ത ചൊരിച്ചിലിന്റെ നാടായി മാറി. സിപിഎം ഭരണത്തില്‍ വരുമ്പോഴെല്ലാം കൊലപാതകം നടക്കുന്നു. ഇഷ്ടമുള്ളപ്പോള്‍ മാത്രം പുറത്തെടുക്കുന്ന അസഹിഷ്ണുതാ വാദം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴും അസഹിഷ്ണുതാ വാദം പറയണം. കൊലപാതകത്തിന് നിറമില്ല. ആര് അക്രമം നടത്തിയാലും അത് കാണണം. എല്ലാ കൊലപാതകങ്ങളും അപലപിക്കപ്പെടണം. അതിന് തയ്യാറാകാത്തവരെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. കമ്മ്യൂണിസ്റ്റ് അക്രമത്തില്‍ മാത്രം കേരളത്തില്‍ 120 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അക്രമം കൂട്ടുന്നതിന് അനുസരിച്ച് ബിജെപി ശക്തി പ്രാപിക്കും. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതായത് അക്രമം കൊണ്ടാണെന്നും അതേസമയം ബിജെപി രാജ്യം മുഴുവന്‍ ശക്തിപ്പെടുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനത്തിനായി എത്തിയ അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി.
പയ്യന്നൂരില്‍ ഗാന്ധി സ്‌ക്വയറില്‍ നിന്ന് വൈകീട്ട് 3 മണിക്കാണ് കുമ്മനത്തിന്റെ ജനരക്ഷാ യാത്ര ആരംഭിക്കും. പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള 9 കിലോമീറ്റര്‍ ദൂരം കുമ്മനം രാജശേഖരനൊപ്പം അമിത്ഷായും യാത്രക്കൊപ്പം പങ്കെടുക്കും. മറ്റന്നാള്‍ ധര്‍മ്മടം മുതല്‍ തലശ്ശേരി വരെയും അമിത് ഷാ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പതിനേഴിന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.
Next Story

RELATED STORIES

Share it